കെപിഎംഎസിന്റെ സമ്മേളനവേദിയില്‍ വച്ച് വകുപ്പുമന്ത്രി എ.പി.അനില്‍ കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടുമാസത്തിനകം പട്ടികജാതി വികസന നയം പ്രഖ്യാപിക്കുമെന്നാണ്. മന്ത്രിസഭയുടെ കാലാവധി തീരാന്‍ ഇനി മാസങ്ങള്‍ മാത്രം. ഇതുവരെ വകുപ്പിനു നയം ഇല്ലായിരുന്നു എന്നിപ്പോള്‍ മനസ്സിലായി.
ഈ പതിനൊന്നാം മണിക്കൂറില്‍ ഇപ്രകാരം ഒരു പ്രസ്താവന നടത്താതിരിക്കാനുള്ള ഔചിത്യബോധമെങ്കിലും മന്ത്രി പ്രകടിപ്പിക്കണമായിരുന്നു. പോകുന്ന പോക്കിന് ഇദ്ദേഹം പ്രഖ്യാപിക്കുന്ന നയം ഇനി വരാന്‍ പോകുന്ന മന്ത്രി (അത് എല്‍ഡിഎഫ് യുഡിഎഫ് അല്ലെങ്കില്‍ മറ്റാരെങ്കിലും) നടപ്പാക്കുമെന്നാണോ ജനം മനസ്സിലാക്കേണ്ടത്? അതോ അടുത്ത മന്ത്രിസഭയിലും അദ്ദേഹം തന്നെ പട്ടികജാതി വികസനവകുപ്പു മന്ത്രിയായിവരും എന്നുറപ്പുണ്ടോ?
നാളിതുവരെ നയം പോലും പ്രഖ്യാപിക്കാനാവാത്ത വകുപ്പിന് ഒരു മന്ത്രി തന്നെ എന്തിന് എന്നാരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാകുമോ? ഒരുപക്ഷേ തങ്ങളുടെ വകുപ്പിന്റെ നയപ്രഖ്യാപനം നടത്താത്ത മറ്റു വകുപ്പുമന്ത്രിമാരും കണ്ടേക്കാമെന്ന് തോന്നുന്നു.
പട്ടികവര്‍ഗ്ഗവകുപ്പിനു കീഴില്‍ വരുന്ന ആദിവാസികളില്‍ പല വിഭാഗങ്ങളും വംശഹത്യയുടെ വക്കിലാണെന്ന് പഠനങ്ങള്‍ പറയുന്നതിനാല്‍ നയം വ്യക്തമാണ്. പ്രഖ്യാപനത്തിന്റെ ആവശ്യമില്ല.
കെ.വി.സുഗതന്
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: