സരിത-ചാണ്ടിയെക്കാളും കോഴമാണിയെക്കാളും വലിയ കള്ളന്മാര് കേരളത്തിലും, കഴിഞ്ഞ യുപിഎ മന്ത്രിസഭപോലെ വലിയ കൊള്ളക്കാര്‍ ലോകത്തിലും വേറെ ഉണ്ടായിട്ടില്ല. സായുധ വിപ്ലവത്തിന്റെ ആവശ്യം നിലവിലുണ്ടോ എന്നറിയില്ല.
എങ്കിലും ബ്രിട്ടീഷുകാരെക്കാള്‍ വലിയ കൊള്ളക്കാരായ ഇവന്മാരുടെ ഭരണത്തിന് കീഴില്‍ ജീവിച്ചാല്‍ ചില വിദേശ രാജ്യങ്ങളില്‍ നടക്കുന്നതുപോലെ ഇവന്മാര്ക്കെതിരെ ആയുധമേന്തി ചിലപ്പോള്‍ നമുക്കും തെരുവിലിറങ്ങി പോരാടുന്ന സാഹചര്യം വന്നു ഭവിച്ചേക്കാം?അതിനാല്‍ ആദ്യം നന്നാവേണ്ടത് ഇവിടുത്തെ ഭരണാധികാരികളും ഭരണസംവിധാനങ്ങളുമാണ്. രണ്ട് കാലിലും മന്തുള്ളവര്‍ ചെറിയ മന്തുള്ളവനെ നോക്കി ”മന്താ… മന്താ…” എന്നുവിളിച്ചത് പോലെയാണ് ഇന്ന് ഇവിടുത്തെ അവസഥ.
വിനോദ് കുമാര്‍
രൂപേഷും ഭാരൃയും മനപ്പൂര്‍വ്വം പിടികൊടുത്തതാകാനാണ് സാധ്യത. സോഷൃല് മീഡിയ വഴി അവര്‍ക്ക് കിട്ടുന്ന സപ്പോര്‍ട്ടാണ് അങ്ങനെ ചിന്തിക്കാന്‍ കാരണം. ഫേസ്ബുക്കിലും മറ്റും ഈ അറസ്റ്റിനെ തുടര്‍ന്ന് ഒരു മാവോയിസ്റ്റ് അനുകൂല ചിന്താഗതി വളര്‍ന്നുവരുന്നു. മാവോയിസ്റ്റ് എന്ന സംഘടന തങ്ങളുടെ ലക്ഷൃം നേടാന്‍വേണ്ടി അക്രമം ഉണ്ടാക്കാനും കൊലപാതകങ്ങള്‍ ചെയ്യാനും മടിക്കാത്തവരാണ് എന്നത് നാം മറന്നുകൂടാ.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമായ രീതികളാണ് പലപ്പോഴും അവര്‍ അവലംബിക്കുന്നത്. അതുകൊണ്ട് തന്നെ മകളെ കഴിവാക്കിക്കൊണ്ട് മീഡിയ വഴിയും സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴിയും രൂപേഷിനും ഭാര്യക്കും സിമ്പതി ഉണ്ടാക്കി മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രം നമ്മുടെ കൊച്ചുകേരളത്തിലും ഊട്ടിയുറപ്പിക്കുവാനുള്ള ശ്രമം ഏതുവിധേനയും തടഞ്ഞേ പറ്റൂ.
ജെറിന് ജെയിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: