വെക്കേഷന് ക്ലാസിന്റെ മറവില്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു പള്ളിയില്‍ മതപഠനമാണ് നടത്തുന്നത്. സംഗീതം, ചിത്രരചന, നൃത്തം തുടങ്ങി കമ്പ്യൂട്ടര്‍വരെ സൗജന്യമായി പഠിപ്പിക്കുന്നു. ഒപ്പം കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചോറും സൗജന്യമായി നല്‍കുന്നുവെന്നാണ് പ്രചാരണം.
പക്ഷെ ചെല്ലുന്ന കുട്ടികള്‍ക്ക് ക്രിസ്തുവിന്റെ ഭജനയും ഫോട്ടോകളും ബൈബിള്‍കഥകളും തത്വവുമാണ് പ്രധാന പഠനം. അതുകഴിഞ്ഞ് കുറച്ച് സമയം മറ്റ് ക്ലാസുകളും. വീണ്ടും മതപഠനംതന്നെ. കഴിഞ്ഞദിവസം എല്ലാ കുട്ടികളെയും ക്രിസ്തുവിന്റെ ചിത്രമുള്ള കിരീടവും പ്ലക്കാര്‍ഡും പിടിപ്പിച്ച് ഒരു ഘോഷയാത്ര നടത്തി. ഉച്ചയൂണിനൊപ്പം ഹിന്ദുകുട്ടികള്‍ക്ക് നല്‍കുന്നത് പശുയിറച്ചിയാണെന്നറിയുന്നു.
മതപഠനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വെക്കേഷന് ക്ലാസിന്റെ മറ എന്തിനാണ്? ഹിന്ദുകുട്ടികളെ ക്രിസ്തുമതവിശ്വാസികളാക്കാനുള്ള തന്ത്രമാണിത്. ഇതിലാണ് നൂറുകണക്കിന് ഹിന്ദുരക്ഷിതാക്കള് പെട്ടുപോയത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. ഘര്‍വാപസിയെ എതിര്‍ക്കുന്നവര്‍ ഈ മതപരിവര്ത്തനശ്രമത്തെ കണ്ടില്ലെന്ന് നടിക്കുന്നത് അപഹാസ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: