ഭാരതത്തെ മാതാവായി കണ്ട്, ആ മാതാവിനെ സ്നേഹിച്ച്, ദേശീയതയില്‍ അഭിമാനിച്ച്, ആ ഭാരതമാതാവിനെ വീണ്ടും പരമവൈഭവ സ്ഥാനത്തേക്ക് എത്തിക്കുവാനായി കോടിക്കണക്കിന് ഭാരതീയര്‍ തന–മന–ധനാദികള് നല്കി മുന്നോട്ടു വന്നതിനാലാണ് ദേശീയതയില്‍ അഭിമാനിക്കുന്ന ഒരു രാഷ്ട്രീയകക്ഷിക്ക് ഇക്കഴിഞ്ഞ ‘ജയ’ സംവത്സരത്തില്‍ ഭാരതത്തിന്റെ ഭരണയന്ത്രം അനായാസം ലഭിച്ചത്. ഈ രാഷ്ട്രീയ കക്ഷിയുടെ നേതാക്കള്‍ മഹാവൃക്ഷങ്ങളാണ്, പുല്‍ക്കൊടികളല്ല.
ഈ നേതാക്കള്‍ ഒറ്റമഴയില്‍ കിളിര്‍ത്ത പുല്‍ക്കൊടികളല്ല. ദീര്‍ഘകാലത്തെ ദേശസ്നേഹമെന്ന തപസ്സിനാല്‍ ഉയര്‍ന്നു പന്തലിച്ച മഹാവൃക്ഷങ്ങളാണ് അവര്‍.
വേലുത്തമ്പി പുരസ്കാരം മേജര്‍രവിക്ക് നല്‍കിക്കൊണ്ട് പ്രഭാഷണം നടത്തിയ തപസ്യസംസ്ഥാന അദ്ധ്യക്ഷനും പ്രശസ്ത കവിയുമായ എസ്.രമേശന് നായരുടെ വാക്കുകള്‍ ‘ജന്മഭൂമി’യിലൂടെ (മാര്‍ച്ച് 31) വായിച്ചപ്പോഴുണ്ടായ പ്രതികരണമാണ് ഞാന്‍ മുകളില്‍ കുറിച്ചത്.
ഭാരതത്തില്‍ അന്നും മഹാവൃക്ഷങ്ങളുണ്ടായിരുന്നു. ഇന്നും മഹാവൃക്ഷങ്ങളുണ്ട്. പക്ഷേ ആ മഹാവൃക്ഷങ്ങളെ കണ്ടിട്ടും കാണാത്ത മാതിരി നടക്കുകയായിരുന്നു, പല സാഹിത്യകാന്മാരും. ബാലഗോകുലം, അമൃതഭാരതി വിദ്യാപീഠം, തപസ്യ കലാസാഹിത്യ വേദി എന്നീ സ്ഥാപനങ്ങള്‍ ഒരു മഹാവൃക്ഷത്തിന്റെ ശിഖരങ്ങള്‍ മാത്രമാണ്. അങ്ങനെയുള്ള എത്രയെത്ര മഹാവൃക്ഷങ്ങള്‍ നമ്മുടെ കേരളത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: