കഥകളിരംഗത്തെ ഭാവാതിശയമായിരുന്ന കലാമണ്ഡലം ഗംഗാധരനാശാനും ധനാശിപാടി യാത്രയായി. ഒരു കാലഘട്ടത്തില്‍ കളിയരങ്ങിലെ ശക്തവും ഭാവഗരിമയും തികഞ്ഞ പാട്ടിന്റെ പ്രയോക്താവ്, സര്‍ഗ്ഗധനരായ വെണ്മണി ഹരിദാസ്, എമ്പ്രാന്തിരി, ഹൈദരലി തുടങ്ങിയ ശിഷ്യരെ വാത്സല്യത്തോടെ വളര്‍ത്തിയെടുത്ത ഗുരുനാഥന് യാത്രയായി.
പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പ്രിയപ്പെട്ട ശിഷ്യന് വെണ്മണി ഹരിദാസന്റെ പ്രഥമ അനുസ്മരണവേളയില്‍ ഹരിദാസന്റെ സര്ഗ്ഗവൈഭവത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. നിരൂപകന് വി. കലാധരന്‍ ഒരിക്കല്‍ സൂചിപ്പിച്ചപോലെ ഗംഗാധരനാശാന്റെ ‘ഭാവാനുപരത’ സ്വാംശീകരിച്ച് നൂറിരട്ടിയായി അരങ്ങില്‍ പ്രയോഗിക്കാന്‍ ഹരിദാസിനു കഴിഞ്ഞിരുന്നു എന്നാണ്.
കലാ. നീലകണ്ഠന് നമ്പീശന്, കലാ. ഉണ്ണികൃഷ്ണക്കുറുപ്പ്, കലാ. രാമുവാര്യര്, പി.ഡി. നമ്പൂതിരി തുടങ്ങിയ നിരവധി കലാകാരന്മാരോടൊപ്പം അരങ്ങില്‍ അപൂര്‍വാനുഭൂതി സൃഷ്ടിച്ചിരുന്ന ആശാന്റെ വിയോഗം കഥകളിസംഗീതത്തിന് തീരാനഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: