വിപണികളില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങളില്‍ എംആര്‍പി (ടാക്സ് ഉള്‍പ്പടെ) അച്ചടിക്കുന്ന ഒരു ഏര്‍പ്പാട് ഉപഭോക്താക്കളെ കബളിപ്പിക്കാനായി മുന്‍ സര്‍ക്കാറുകള്‍ കൊണ്ടുവന്നു. പക്ഷേ എംആര്‍പി നിശ്ചയിക്കാന്‍ ഒരു മാനദണ്ഡവും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നില്ല. ഇതുപോലൊരു തട്ടിപ്പാണ് ഐഎസ്ഒ-2000 പോലുള്ളവ ഉല്‍പ്പന്നത്തിന്റെ പാക്കുകളില്‍ അച്ചടിച്ച് വിടുന്നത്. വിലയും ഗുണനിലവാരവും എല്ലാമാനദണ്ഡങ്ങള്ക്കനുസരിച്ചാകുമെന്നു ഉപഭോക്താവ് തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോള്‍ ഐഎസ്ഒ തന്നെ പലതുണ്ടെന്നും ഓരോന്നിനും ഓരോവഴിയാണെന്നും കാണുന്നു.
ഹോട്ടലുകളില്‍, വില്‍പ്പനശാലകളില്‍ പ്രസിദ്ധം ചെയ്യുന്ന വിലക്ക് എന്ത് മാനമണ്ഡമാണുള്ളത്. ചായതന്നെ 5 രൂപ മുതല്‍ 10 രൂപ വരെ ഈടാക്കപ്പെടുന്നു. ഒരു കയില് മാവുകൊണ്ടുണ്ടാക്കുന്ന ദോശക്ക് 6 രൂപ മുതല്‍ 35 രൂപവരെ വില വാങ്ങിക്കുന്നു. 2 രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച പച്ചവെള്ളം എംആര്‍പിയായി 20 ലിറ്റര്‍ കാനില്ലഭിക്കുമ്പോള് 15 രൂപ മുതല്‍ 20 രൂപ വരെയാണ് പച്ചവെള്ളമാഫിയ 1 ലിറ്റര്‍ കുപ്പികളില്‍ ഈടാക്കുന്നത്.
എണ്ണവിപണിയില്‍ വിലക്കയറ്റമുണ്ടാക്കിയപ്പോള് അമിത വിലനിശ്ചയിച്ച രാഷ്ട്രീയ- മാഫിയാ കൂട്ടുകെട്ട് എണ്ണവില പകുതിയെത്തിയപ്പോള്‍ വിലകുറക്കാന്‍ കൂട്ടാക്കുന്നില്ല. കെഎസ്ആര്‍ടി തന്നെ ഉദാഹരണം. ഓടുന്ന മൈലേജിനു നിരക്കുനിശ്ചയിക്കാതെ, സ്റ്റോപ്പുകള്‍ (നിര്‍ത്തുന്ന ഇടങ്ങള്‍), ഉണ്ടായിട്ടും, തട്ടിപ്പറിനടത്തുന്ന എല്‍എസ്, എല്എസ്എഫ്പി, എഫ്പി, എസ്എഫ്, എക്സ്പ്രസ് കെഎസ്ആര്‍ടിസി സര്‍ക്കാര്‍ ബസ്സുകള്‍ മറ്റൊരുദാഹരണം. ഓടുന്ന ദൂരത്തിനല്ലേ ചാര്‍ജ് സര്‍ക്കാര്‍ ഈടാക്കേണ്ടത്? തിരുവനന്തപുരത്തും കൊല്ലത്തും മാത്രമല്ല വിദ്യാര്‍ത്ഥികള്‍! കേരള മൊട്ടുക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ വേണ്ടത്ര റൂട്ടുകളിലുണ്ടെങ്കില് മന്ത്രി തിരുവഞ്ചൂര്‍ കുട്ടികള്‍ നല്കുന്ന ഒരുരൂപവേണ്ടെന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ട്.
പക്ഷേ, ഓവര്‍ ലോഡുസര്വ്വീസ് നടത്തുന്ന ഇതരമേഖലകളില്‍ സര്‍ക്കാര്‍ ബസ്സുകളില്ല. നിലവിലെ ബസ്സ് മാഫിയയെ സഹായിക്കാനായി പുതിയ സ്വകാര്യബസ്സ് റൂട്ടുകള്‍ അനുവദിക്കുന്നുമില്ല. ഫലമോ ബസ്സിലെ അപകടങ്ങളും പീഡനങ്ങളും നിയമങ്ങള്‍ കാറ്റില്‍പ്പറത്തപ്പെടുന്നു.
അഴിമതികളില്‍ മുങ്ങിക്കുളിച്ച ഭരണസംവിധാനത്തില്‍ പിടിക്കപ്പെടാതെ മുങ്ങിനടക്കുന്ന എത്രയെത്ര ഉദ്യോഗസ്ഥ- രാഷ്ട്രീയ ‘മേട്ട’കള്‍! അഴിമതിക്കും കൈക്കൂലിക്കും ക്രിമിനല്‍ കേസ് അട്ടിമറികള്‍ക്കും എത്രപേര്‍ സര്‍വ്വീസില്‍നിന്നു പിരിച്ചുവിടപ്പെട്ടിട്ടുണ്ടെന്നു സര്‍ക്കാര്‍ ധവളപത്രമിറക്കാമോ? സ്ഥലംമാറ്റമാണ് പരമാവധിശിക്ഷ.” ഇവിടെ തിന്നതുമതി ഇനി അവിടെപ്പോയി തിന്നോ എന്ന സഹജീവിസ്നേഹം! ജോലിയില്ലാ ചെറുപ്പക്കാര്‍, സല്സ്വഭാവികള്, വിദ്യാസമ്പന്നര്‍ ഒരു സ്ഥിരം ജോലിക്കായി കെട്ടിക്കാത്തുനില്ക്കുമ്പോള് അഴിമതിക്കാരെയും ക്രിമിനലുകളേയും സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്നുപുറത്താക്കി ഭരണം സംശുദ്ധമാക്കുകയല്ലേ വേണ്ടത്. പലരും സംശുദ്ധ ഭരണം വാഗ്ദാനം ചെയ്ത് അധികാരം കിട്ടിയാല്‍ കാവാത്തു മറക്കുന്നതു നാം ഓട്ടേറെ കണ്ടതാണ്. ഇനിയും പലരും പേരുമാറ്റിവന്നെന്നുവരും- ചൂഷണത്തിനായി, കീശവീര്പ്പിക്കാനായി- അതിനുള്ള സൗകര്യം നമ്മുടെ ജനാധിപത്യരീതിയും കപട മനുഷ്യാവകാശ എന്‍ജിഒകളും ചെയ്തുകൊടുക്കുന്നു.
ന്യായവില മരുന്നുഷോപ്പുകളില്‍ മരുകമ്പനികളുടെ തട്ടിപ്പുമനസ്സിലാക്കാം. ഇതുവരെ മെഡിക്കല്‍ ഷോപ്പുകള്‍ എംആര്‍പിയിലാണ് മരുന്നുകള്‍ (തന്നിഷ്ടപ്രകാരം വിലയിട്ട്) വിറ്റിരുന്നത്. ഇതുവരെ തട്ടിച്ചെടുത്തിരുന്നുവെന്നതിനുദാഹരണമാണ് അടുത്തകാലത്ത് വെല്‍ഫെയര്‍ സൊസൈറ്റികള്‍ 13 ശതമാനം മുതല്‍ 50 ശതമാനം വരെ 60 ശതമാനം വരെ എന്ന ഡിസ്ക്കൗണ്ട് പരസ്യങ്ങളില്‍ വില്പ്പനക്കിറങ്ങിയിരിക്കുന്നത്. ഇതുകാണുമ്പോള്‍ തന്നെ എംആര്‍പി 13 ശതമാനം മുതല്‍ 60 ശതമാനം വരെ തട്ടിപ്പറിറേറ്റിലാണ് മരുന്നു കമ്പനികള്‍ ഇട്ടുവരുന്നതെന്നു പരസ്യമായിരിക്കുന്നു.
കേരളത്തില്‍ പാല്‍വിലയും, ഭക്ഷ്യധാന്യവിലയും ആദ്യം കൂട്ടുന്നതും കുറയാതെ നിര്‍ത്തുന്നതും സര്ക്കാര്സ്ഥാപനങ്ങളാണെന്ന് കാണാം. അതിനു രാഷ്ട്രീ- മാഫിയാ ന്യായീകരണങ്ങള്‍ പലതും നിരത്തും. ഭക്ഷ്യ വസ്തുക്കള്‍ മാത്രമല്ലാതെ, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, വസ്ത്രങ്ങള്‍ ഇവയും യാതൊരുവിധ മാനദണ്ഡവുമില്ലാതെ എംആര്‍പി എന്ന ഓമനപ്പേരില്‍ ചൂഷണം നടക്കുന്നുണ്ട്. ബഹുമാനപ്പെട്ട കോടതി ഈ അനീതിക്കെതിരെ രംഗത്തിറങ്ങുമോ? നിയമം കാറ്റില്പ്പറത്തുന്നതുതടയുമോ?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: