ന്യൂദല്‍ഹി: ദുരന്തത്തില്‍ തകര്‍ന്ന നേപ്പാളിലെ ഭാരത എംബസിയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്നും എംബസി ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ദുഖകരമാണെന്നും സംസ്ഥാന നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതായും മറ്റു വാര്‍ത്തകള്‍ നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ദുബായില്‍ നിന്ന് പോയ കാസര്‍കോഡുകാരായ ആറ് പേര് നേപ്പാളിലെ ഒരു ക്യാമ്പില്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റു മലയാളികളെ കുറിച്ചും ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ല. എല്ലാവരും സുരക്ഷിതരാണ്. രണ്ടു ദിവസത്തിനകം മുഴുവന്‍ ഭാരതീയരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും മന്ത്രി കെ.സി ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: