ധര്‍മ്മനിഷ്ഠകൊണ്ട് മാത്രമേ ഒരു മനുഷ്യന് ഈശ്വര പ്രീതിയുണ്ടാകൂ. അര്ജ്ജുനന് ധര്‍മ്മിഷ്ഠനും ദൈവിക സമ്പത്തുള്ളവനും ആയിരുന്നു. അതിനാല്‍ അദ്ദേഹത്തെ ഭഗവാന് തന്റെ ഉത്തമഭക്തനും ആത്മാര്ത്ഥസ്നേഹിതനുമായി സ്വീകരിക്കുകയും ആപത്തുകളില്‍നിന്നെല്ലാം കാത്തുരക്ഷിക്കുകയും ചെയ്തിരുന്നു.
ഭാരതയുദ്ധത്തില് ഭീഷ്മര്‍ ദ്രോണര് തുടങ്ങിയ മഹാപരാക്രമികളായ വീരന്മാരില് നിന്ന് അര്‍ജ്ജുനനെ രക്ഷിക്കുവാനുള്ള സര്‍വ്വഭാരവും ഭഗവാന് ഏറ്റെടുത്തിരിക്കുകയായിരുന്നു അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ സ്വച്ഛന്ദമൃത്യുക്കളായ ഭീഷ്മ ദ്രോണാധികളെ കൊന്ന് തങ്ങളുടെ രാജ്യം വീണ്ടെടുക്കുവാന്‍ അര്‍ജ്ജുനനു കഴിവുണ്ടാകയില്ലായിരുന്നു. ഭഗവാന് എങ്ങനെ സഹായിക്കാതിരിക്കും.
തന്റെ ഭക്തനെ സംരക്ഷിക്കുക എന്നത് ഭഗവാന്റെ സ്ഥിരമായ വ്രതമാണല്ലോ. അതുകൊണ്ടാണ് യുദ്ധത്തിന്റെ ആരംഭത്തില്‍ ശത്രുക്കളെ തോല്‍പ്പിക്കുന്നതിനുവേണ്ടി ഭഗവാന് അര്‍ജ്ജുനനെക്കൊണ്ട് രണചണ്ഡികയുടെ ആശീര്‍വാദം അര്ജ്ജുനന് ഉണ്ടാക്കിക്കൊടുത്തതും അതുപോലെ ഭഗവദ്ഗീത ഉപദേശിച്ചും വിശ്വരൂപംകാണിച്ചും തന്റെ സഖാവിന്റെ മോഹം ഭഗവാന് ഇല്ലാതാക്കി. ഭാരതയുദ്ധത്തില് താന്‍ ആയുധമെടുക്കുകയില്ലെന്ന് ശപഥം ചെയ്തിരുന്നു.
പക്ഷേ ഭീഷ്മരുടെ ഘോരമായ ബാണവര്ഷത്തില്പെട്ട് കഷ്ടപ്പെടുന്ന അര്‍ജ്ജുനനെ കണ്ടപ്പോള്‍ ഒരിക്കല്‍ ചക്രവും മറ്റൊരിക്കല്‍ ചാട്ടയുമെടുത്തുകൊണ്ട് ഭീഷ്മരെ കൊല്ലാന്‍ അദ്ദേഹത്തിന്റെ നേരെ ഭഗവാന് തേരില്‍നിന്ന് ചാടിയിറങ്ങികുതിച്ചു ചെല്ലേണ്ടിവന്നു. ഇങ്ങനെ തന്റെ ശപഥം ഭഞ്ജിക്കാന്‍ ഒരുങ്ങിയത് അവിടുത്തെ ഭക്തവാത്സല്യംകൊണ്ടുതന്നെയാണ്.
ഭഗദത്തനയച്ച സര്‍വസംഹാരകമായ വൈഷ്ണവാസ്ത്രവും കര്ണ്ണനയച്ച സര്പ്പമുഖാസ്രവും അര്‍ജ്ജുനനെ നശിപ്പിക്കാതിരുന്നത് ശ്രീകൃഷ്ണഭഗവാന്റെ വൈഭവംകൊണ്ടു മാത്രമാണ്. ഇങ്ങനെ അനേകം ലീലകളില്ക്കൂടി ഭഗവാന് തന്റെ ഭക്തോത്തമനെ പരിരക്ഷിച്ചുകൊണ്ടാണിരുന്നത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: