തിരുവനന്തപുരം: മൂല്യനിര്‍ണയ ക്യാമ്പിലാണ് എസ്എസ്എല്‍സി പരീക്ഷാ ഫലത്തിലെ പിഴവ് സംഭവിച്ചതെന്ന് ഡിപിഐ ഗോപാലകൃഷ്ണ ഭട്ട്. ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
സോഫ്റ്റ്വെയറില് വലിയ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ല. ഡാറ്റ എന്‍ട്രിയില്‍ വന്ന തെറ്റാണ് പരീക്ഷാ ഫലത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. സാങ്കേതിക പ്രശ്നമാണോ എന്നു പരിശോധിക്കുകയും ചെയ്യുമെന്ന് ഡിപിഐ വ്യക്തമാക്കി. പിഴവുകള്‍ക്കു കാരണം സോഫ്റ്റ്വെയര് തകരാറാണ് എന്നായിരുന്നു വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചത്.
വ്യാപക തെറ്റുകള്‍ കണ്ടത്തെിയ സാഹചര്യത്തില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ഔദ്യോഗിക സൈറ്റുകളില്‍നിന്ന് നീക്കിയിട്ടുണ്ട്. തെറ്റ് തിരുത്തി പുതിയ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുതിയ ഫലം പുറത്തിറക്കാന്‍ പരീക്ഷാഭവനില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്നുള്ള ഫലങ്ങള്‍ മിക്കവാറും പരീക്ഷാഭവനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതും നിലവിലെ മാര്‍ക്ക്ലിസ്റ്റും ഒരുമിച്ചുനോക്കി പിഴവുകള്‍ തിരുത്തും. സാധാരണ ഫലപ്രഖ്യാപനത്തിനു മുമ്പ് ചെയ്യുന്ന ജോലികളാണിത്. ഇക്കുറി അതുണ്ടാകാഞ്ഞതാണ് വ്യാപക പിഴവിന് വഴിതെളിച്ചത്.
പിഴവുകള്‍ പൂര്‍ണമായി തിരുത്തിയശേഷം വെബ്സൈറ്റില്‍ പൂര്‍ണമായ ഫലം ലഭ്യമാക്കും. മന്ത്രിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച രണ്ടു തവണ യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: