തൃശൂര്‍: സുര്യോദയം പൊലെ എന്നും പുതുമ നിറഞ്ഞതാണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്. ഹരി പറഞ്ഞു. ഏറ്റവും പഴഞ്ചനാണ് സുര്യോദയം അതുപൊലെ തന്നെ ഏറ്റവും പുതിയതാണ് സുര്യോദയമെന്നും അദ്ദേഹം പറഞ്ഞു.
എറെ വെല്ലുവിളികള്‍ നേരിട്ടിട്ടും സംഘത്തിന് ലോകത്തിലെ എറ്റവും വലിയ ബഹുമുഖ സംഘടിത സംഘടനയായി മുന്നോട്ട് പോകാന്‍ സാധിക്കുന്നതും ഇത്തരം പ്രവര്‍ത്തനം മൂലമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തൃശൂര്‍ മഹാനഗരത്തിന്റെ നേതൃത്വത്തില്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ആദര്‍ശനിഷ്ഠ,സംഘടന മികവ്, തുടര്‍ച്ചയായ പ്രവര്‍ത്തനം എന്നിവയാണ് സംഘത്തെ മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘവും ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പ്രവര്‍ത്തനം തുടങ്ങുന്നത്.
അവര്‍ക്ക് റഷ്യ,ഇംഗ്ലണ്ട് തുടങ്ങി നിരവധി രാഷ്ട്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചിരുന്നു, എന്നിട്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അവസ്ഥ എന്താണെന്ന് നാം മനസിലാക്കണം. സംഘത്തിനാകട്ടെ ആരംഭ ഘട്ടത്തില്‍ ഭാരതം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് പോലും ഉണ്ടായിരുന്നില്ലായെന്നത് കൂടി ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സര് സംഘചാലക് ഉള്‍പ്പടെയുള്ളവര്‍ സ്വയം സേവകനായാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ ഹൈക്കാമാന്റിന്റെ ആജ്ഞയോ നിര്‍ദ്ദേശമോ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു. മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. മഹാ നഗര്‍ കാര്യവാഹ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: