ഐ ടി നിയമത്തിലെ 66 ആം വകുപ്പും കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും തുല്യമാണ് എന്ന കോടതി വിധി ഒത്തിരി ആശങ്കയോടെ കാണുന്നു. ഐ ടി വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഒരുവന്റെ അഭിപ്രായ സ്വാതന്ത്ര്യം അപരന്റെ മാനത്തിനു മേലുള്ള കടന്നു കയറ്റമാകരുത്. ആര്‍ക്കു വേണമെങ്കിലും ആരെപറ്റി വേണമെങ്കിലും എന്ത് തോന്ന്യവാസം പറയാം എന്ന അവസ്ഥ വരും.
നല്ലത് പ്രചരിപ്പിക്കുന്നതോടൊപ്പം സോഷ്യല്‍ മീഡിയ ഒത്തിരിയേറെ വിഷം കുത്തിവയ്ക്കുന്നു എന്നതും അവഗണിക്കാനാവില്ല. ഇനി ആരും ചോദിക്കാനും പറയാനും ഇല്ല എന്ന അവസ്ഥ വന്നാലോ. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വൃത്തികേടുകളും അഴുക്കുകളും നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്ന വസ്തുതയും മനസിലാക്കുന്നു.
ഈയടുത്തു സലിം കുമാര്‍ പറഞ്ഞ പോലെ എഡിറ്റര്‍മാരില്ലാത്ത പത്രമാണ് സോഷ്യല്‍ മീഡിയ. ഒന്നുകില്‍ മനുഷ്യന് നന്നാവണം. അല്ലെങ്കില്‍ അതിനനുസരിച്ച് നിയമ നിര്‍മ്മാണം നടത്തണം. ഈയൊരു കോടതി വിധി ഉപകാരത്തെക്കാള്‍ ഉപദ്രവം ആകാനാണ് സാധ്യത. കുറെ ഞെരമ്പ് രോഗികള്‍ക്ക് സന്തോഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: