ഷൊര്‍ണൂര്‍: റെയില്‍വേയിലെ ആധുനിക സംവിധാനങ്ങള്‍ സ്വകാര്യ സ്പോണ്‍സര്‍മാരുടെ പങ്കാളിത്തത്തോടെ നടപ്പാക്കും. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ പരമാവധി കുറ്റമറ്റതാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഉറപ്പിക്കാനാണ് ധാരണ.
പുതിയ തീരുമാനമനുസരിച്ച് യാത്രികര്‍ക്കാവശ്യമായ അമ്പതിനങ്ങളില് സ്പോണ്‍സര്‍ഷിപ്പ് അനുവദിക്കും.
സോളാര്‍, കാറ്റാടിയന്ത്രങ്ങളില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ വിളക്കുകള്‍ സ്ഥാപിക്കല്‍, സ്റ്റേഷനുകളില്‍ മേല്‍ക്കൂര സ്ഥാപിക്കല്‍, ഇലക്ട്രോണിക്സ് ചാര്‍ട്ട്, പ്ലാറ്റ്ഫോമുകളില്‍ ഇലക്ട്രിക് ഡിജിറ്റല്‍ ബോര്‍ഡുകള്‍, വണ്ടികളുടെ വരവും പോക്കും പ്രദര്‍ശിപ്പിക്കുന്ന പ്ലാസ്മ സ്ക്രീനുകള്‍, സ്റ്റേഷന് അകത്തും പുറത്തും ശുചിത്വനടപടികളുടെ ഭാഗമായുള്ള ട്രോളികള്‍, വയോധികരും അംഗവൈകല്യം ബാധിച്ചവരുമായ യാത്രികര്‍ക്ക് പ്ലാറ്റ്ഫോമില്‍ വരുന്നതിനും പുറത്തുകടക്കുന്നതിനും ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന കാറുകള്‍, സ്റ്റേഷനുകളില്‍ ജലസംഭരണം ഉറപ്പാക്കാനുള്ള മഴകൊയ്ത്തു സംഭരണം, എസ്കലേറ്റര്‍, എലിവേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍ എന്നിവയ്ക്കാണ് സ്പോണ്‍സര്‍മാരെ തേടുന്നത്.
നിര്‍മാണത്തിനും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും എംപിമാരില്‍നിന്നുള്ള സേവനവും ഉറപ്പാക്കും. നടപ്പാലങ്ങള്‍, ടച്ച് സ്ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനം ഇത്തരത്തില്‍ സ്ഥാപിക്കും.
പദ്ധതികള്‍ സ്വന്തമായോ റെയില്‍വേയുടെ സഹായത്തോടെയോ സ്ഥാപനങ്ങള്‍ക്കു നടപ്പാക്കാം. ന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളെ ഈ ലക്ഷ്യവുമായി സംയോജിപ്പിക്കാനാണ് ശ്രമം.
വിഹിതം സംബന്ധിച്ച തീരുമാനമായാല്‍ പങ്കാളിത്ത വ്യവസ്ഥ നടപ്പാക്കിത്തുടങ്ങും. വ ട്രെയിനുകളെക്കുറിച്ചുള്ള അനൗണ്‍സ്മെന്റ്, ഡിസ്പ്ലേ, ഇരിപ്പിടങ്ങള്‍, മാലിന്യ സംഭരണ സംവിധാനം എന്നിവയാണ് പ്രധാനമായും സ്വകാര്യ പങ്കാളിത്തം വഴി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: