ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം. രണ്ട് ഭീകരര്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. മുഫ്തി മുഹമ്മദ് സെയ്ദിന്റെ നേതൃത്വത്തിലെ ബിജെപി- പിഡിപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ഭീകരാക്രമണമാണിത്
ഇന്നലെ പുലര്‍ച്ചെ സൈനികവേഷം ധരിച്ചെത്തിയ ഭീകരര്‍ കത്വയിലെ രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ കടന്നുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഭീകരരുടെ വെടിവെയ്പ്പില്‍ മൂന്നു സുരക്ഷാ സൈനികരും ഒരു നാട്ടുകാരനും മരിച്ചു. സൈനികര്‍ നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്.
ചാവേറാക്രമണമായിരുന്നെന്ന് ഐജിപി ഡാനിഷ് റാണ വെളിപ്പെടുത്തി.
ജമ്മുവില്‍ നിന്ന് പത്താന്‍കോട്ടേക്ക് പോയ ഒരു ജീപ്പ് തട്ടിയെടുത്ത ഭീകരര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ജീപ്പിലുണ്ടായിരുന്ന മൂന്നു യാത്രക്കാരുമായാണ് ഭീകരര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ആദ്യം അവര്‍ കാവല്‍ക്കാരനെ വെടിവെച്ചുകൊന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞശേഷം തുരുതുരെ നിറയൊഴിച്ചു. ഉച്ചയ്ക്ക് പതിനൊന്നു മണിവരെ നീണ്ട ദൗത്യത്തിനൊടുവില്‍ സുരക്ഷാസേന ഭീകരരെ വകവരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: