ബംഗളൂരു: ഐഎഎസ് ഉദ്യോഗസ്ഥനായ ഡികെ രവിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്താല്‍ സിബിഐ അന്വേഷണത്തിന് താന്‍ ഉത്തരവിടാന്‍ തയ്യാറാണെന്ന് പാര്‍ലമെന്റിലാണ് അദ്ദേഹം പറഞ്ഞത്.
അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനമെടുക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
എന്നാല്‍ നല്ല രീതിയില്‍ അന്വേഷണം നടത്താന്‍ പൊലീസിനാകുമെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
രവിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാംഗളൂരുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മണല്‍മാഫിയയില്‍ നിന്നും ഭീഷണി നേരിട്ടിരുന്ന മുപ്പത്തിയാറുകാരനായ രവിയെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സ്വന്തം ഫ്ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രവിയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ നിരവധി ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. 13.58 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി ഈ കാമ്പെയ്നിനില് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: