മുംബൈ: മുംബൈയിലെ മുന്‍സിപ്പല്‍ സ്കൂളുകളില്‍ ഭഗവദ്ഗീത പാഠ്യവിഷയമാവുന്നു. വിദ്യാര്‍ഥികളില്‍ ധാര്‍മ്മികബോധവും ആത്മീയ അവബോധം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടാണ് ഗീത പഠനമെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.
ഗീതാപഠനം വിദ്യാര്‍ഥി മനസ്സില്‍ സ്വാധീനം ചെലുത്തും. അത് ധാര്‍മ്മികതയും പുരോഗമനപരമായ ചിന്തയും വളര്‍ത്തുന്നതിന് സഹായമാവുമെന്ന് മാത്രമല്ല അവരെ ലക്ഷ്യബോധമുളളവരാക്കാന് സഹായിക്കുമെന്നും മുന്‍സിപ്പല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാമദാസ് പറഞ്ഞു.
ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു കീഴില്‍ 1200, സ്കൂളുകാണുളളത്. ഇതില്‍ 4,78, 000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഒമ്പതോളം പ്രാദേശിക ഭാഷകളില്‍ സ്വതന്ത്ര വിദ്യഭ്യാസം നല്‍കുന്നതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 3500 കോടി രൂപയാണ് ചെലവാക്കുന്നതെന്നും രാമദാസ് പറഞ്ഞു.
ഹരിയാനയിലും ഭഗവത് ഗീതയെ സ്കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: