ലക്ക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കോളേജ് വിദ്യാര്‍ത്ഥിനിയേയും സുഹൃത്തിനേയും ബൈക്കിലെത്തിയ ആറംഗ സംഘം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പില്‍ വൈറലാകുന്നു.
സംഭവത്തെ തുടര്‍ന്ന് അറംഗ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണിപ്പോള്‍ വാട്ട്സ് ആപ്പിലൂടെ പ്രചരിക്കുന്നത്.
യുവതിയെയും സുഹൃത്തിനേയും അക്രമികള്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് വീഡിയോ. അക്രമികള്‍ ബൈക്കിലെത്തി ഇവരെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചതായാണ് യുവതിയുടെ പരാതി.
അക്രമികള്‍ തങ്ങളെ അപമാനിക്കുകയും നിരവധി തവണ മര്‍ദ്ദിക്കുകയും ചെയ്തെന്ന് പറഞ്ഞ
യുവതി തങ്ങളെ വിട്ടയക്കണമെന്ന് അപേക്ഷിച്ചെങ്കിലും അക്രമികള്‍ അത് കൂട്ടാക്കിയില്ലെന്നും വെളിപ്പെടുത്തുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് യുവതിയുടെ തന്നെ ഗ്രാമത്തിലുള്ളവരാണ് അക്രമികളെന്നാണ് സൂചന. ഇവരിലൊരാള്‍ യുവതിയുമായി പ്രണയത്തിലായിരുന്നെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: