ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രാജ്യത്തെ 67 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിമയത്തിന്റെ പരിധിയില്‍ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തി ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കണമെന്ന് ഓള് ഇന്ത്യാ ഫെയര്‍പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന് ദേശീയ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുടെ സഹോദരനുമായ പ്രഹ്ലാദ് മോദി ആവശ്യപ്പെട്ടു. 33 ശതമാനം ജനങ്ങള്‍ക്ക് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്കുന്ന നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുകയും എപിഎല്‍ നിരക്കില്‍ വില ഈടാക്കുകയും ചെയ്യണമെന്ന് മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംഘടന ജനറല്‍ സെക്രട്ടറി വിദ്യാധര്‍ ബസു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
റേഷന്‍ കടകളെ ആധുനികവല്‍ക്കരിച്ച് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളാക്കുക, റേഷന്‍ സാധനങ്ങള്‍ക്കൊപ്പം മറ്റു അവശ്യസാധാനങ്ങള്കൂടി വില്ക്കാന് അനുമതി നല്‍കുക, കെട്ടിടവാടക, കറണ്ട് ചാര്‍ജ് തുടങ്ങിയ ചിലവുകള്‍ക്കായി പണം അനുവദിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക,റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ കൃത്യമായ അളവില്‍ കടകളില്‍ എത്തിച്ചുനല്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന മാര്‍ച്ചില്‍ കേരളത്തില്‍നിന്ന് കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുന്നൂറോളം പേര് മാര്‍ച്ചില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് സി.സുരേന്ദ്രന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഭുല്ലമീന്, വൈസ് പ്രസിഡന്റ് ജെ.ശശിധരന്, സെക്രട്ടറി ജയശീലന്‍ കൊല്ലംകാവില്‍, പാല്‍ക്കുളങ്ങര ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: