ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ആഴക്കടലില്‍ എണ്ണയും പ്രകൃതി വാതകത്തിന്റെയും പര്യവേഷണത്തിന് നല്‍കിയതില്‍ വന്‍ക്രമക്കേടുകള്‍ നടന്നെന്ന സിഎജിയുടെ വിമര്‍ശനത്തില്‍ നടപടിയെടുക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
സിഎജി 2012 സപ്തംബറില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുകള്‍ നടന്നതായി ചൂണ്ടിക്കാണിക്കുന്നു. ധീരുഭായ് ഡീപ്പ്വാട്ടര്‍ കെജി-1 ന് നാലുവര്‍ഷത്തേക്ക് പര്യവേഷണ അധികാരം നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെയാണ്.
സിഎജിയുടെ വിമര്‍ശനം സംബന്ധിച്ച് വേണ്ടനടപടികള്‍ സ്വീകരിക്കുമെന്നും ധര്‍മ്മേന്ദ്ര പ്രധാന് ലോക്സഭയില്‍ എഴുതി നല്കിയ മറുപടിയില്‍ പറഞ്ഞു. 2009ല്‍ നല്കിയ പര്യവേഷണാധികാരം 2013ലാണ് അവസാനിച്ചത്. പര്യവേഷണത്തിന് ആദ്യത്തെ 180 ദിവസം 4,95,000 യുഎസ് ഡോളറും പിന്നീട് 181 ദിവസത്തിന് 5,10,000 .യുഎസ് ഡോളറുമാണ് നല്‍കിയത്. മൊത്തം 5,63,488 യുഎസ് ഡോളറാണ് ഇതിനായി ചെലവിട്ടത്. എന്നാല്‍ പര്യവേഷണം തികഞ്ഞ പരാജയമായിരുന്നു.
എണ്ണ പര്യവേഷണത്തില്‍ യാതൊരു നഷ്ടവുമില്ലെന്നാണ് ഒഎന്‍ജിസിയുടെ നിലപാട്. എന്നാല്‍ ഒഎന്‍ജിസിയുടെ വാദം സിഎജി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: