ബെംഗളൂരു: ദല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് അവനീന്ദ്രപാണ്ഡയെ കരിവാരിേതയ്ക്കാന് വിവാദ ഡോക്യുമെന്ററി ‘ഇന്ത്യയുടെ മകളു’ടെ സംവിധായികയായ ലെസ്ലി ഉഡ്വിനിന്റെ ശ്രമം.
ഡോക്യുമെന്ററിയില്‍ അഭിമുഖം നല്‍കുന്നതിന് അവനീന്ദ്ര പണം ചോദിച്ചെന്നാണ് ഉഡ്വിനിന്റെ പ്രധാന ആരോപണം. നിര്‍ഭയ ആക്രമിക്കപ്പെടുമ്പോള്‍ അവനീന്ദ്ര ബസിന്റെ സീറ്റിനടിയില്‍ ഒളിച്ചെന്ന് പ്രതികളിലൊരാളായ മുകേഷ് സിംഗ് പറഞ്ഞതായും ഏഷ്യന്‍ ഏജിനു നല്കിയ അഭിമുഖത്തില്‍ ഉഡ്വിന് പറയുന്നു.
നിര്‍ഭയയെ നിഷ്ഠൂരം ബലാത്സംഗം ചെയ്തു കൊന്ന പ്രതികളില്‍പ്പെട്ട മുകേഷ് സിംഗിന്റെ അഭിമുഖം അടങ്ങിയ ഡോക്യുമെന്ററി ഭാരതത്തില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ബിബിസിയെ വിലക്കുന്ന നടപടിയിലേക്ക് വരെ ഭാരത സര്‍ക്കാരിനെ അതു കൊണ്ടെത്തിച്ചു. ഡോക്യുമെന്ററിയുടെ ഭാഗമാകാന്‍ അവനീന്ദ്രയെ പലവട്ടം ക്ഷണിച്ചെന്നും പക്ഷേ പണം ചോദിച്ച അദ്ദേഹം അതിനു തയ്യാറായില്ലെന്നും ഉദ്വിന് ആരോപിക്കുന്നു.
എന്നാല്‍ സംഭവത്തിനുശേഷം നിരവധി മാധ്യമങ്ങളോട് അതേപ്പറ്റി വിവരിച്ച് മനസുമടുത്തതാണ് ബിബിസിയെ ഒഴിവാക്കാന്‍ അവനീന്ദ്രയെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. അതിനുള്ള പ്രതികാരമായാണ് ഉഡ്വിന് അവനീന്ദ്രക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇരയുടെ ഭാഗം കേള്‍ക്കാത്ത ഡോക്യുമെന്ററി വ്യാജമാണെന്ന് അവനീന്ദ്ര കുറ്റപ്പെടുത്തുകയുണ്ടായി.
അതും അവനീന്ദ്രയെ ഉന്നംവെയ്ക്കാന് ഉഡ്വിനെ പ്രേരിപ്പിച്ച കാര്യങ്ങളില്‍പ്പെടുന്നു. നിര്‍ഭയയെ പ്രതികള്‍ ആക്രമിക്കുമ്പോള്‍ അവനീന്ദ്ര ബസിന്റെ സീറ്റുകള്‍ക്കിടയില്‍ അഭയം പ്രാപിച്ചെന്ന ആരോപണവും സത്യത്തിന് നിരക്കുന്നതല്ല. ഇരുമ്പ് ദണ്ഡുകൊണ്ട് അവനീന്ദ്രയെ അടിച്ചവശനാക്കിശേഷമാണ് നിര്‍ഭയയെ പ്രതികള്‍ പീഡിപ്പിച്ചതെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. അബോധാവസ്ഥയിലായ അവനീന്ദ്ര ദിവസങ്ങള്‍ക്കുശേഷമാണ് സാധാരണ നിലയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: