ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. രണ്ട് പെണ്‍കുട്ടികളും ഒരു മദ്ധ്യവയസ്ക്കനുമാണ് മരിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് സഫാദവാലി ഗ്രാമത്തിലെ അരുവിയില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ സമീന(17) എന്ന യുവതി പൂഞ്ചിലെ സുരാന്കോട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് മരിച്ചത്.
പൂഞ്ച് ജില്ലയില്‍ മണ്ണിനടിയില്‍ താഴ്ന്നു പോയ നാല്‍പ്പത്തിരണ്ടുകാരനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതായി അദ്ദേഹം പൊലീസ് വ്യക്തമാക്കി.
ഹുദ എന്ന പെണ്‍കുട്ടിയും അവളുടെ അമ്മയും ഫുല്‍വാമ ജില്ലയിലെ സുനീര്ഗുണ്ട് ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തിലാവുകയായിരുന്നു. പൊലീസിന്റെയും സമീപവാസികളുടെയും സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് അമ്മയെ രക്ഷപെടുത്തിയെങ്കിലും കുട്ടി മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായതിനെ തുടര്‍ന്നാണ് ജമ്മു കാശ്മീരിലെ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: