ന്യൂദല്‍ഹി: ആകാശവാണി (ആള് ഇന്ത്യാ റേഡിയോ) യുടെ വിശ്വാസ്യതയ്ക്കും ഉത്തരവാദിത്വത്തിനും തെളിവേകി ഫേസ്ബുക്ക് പേജില്‍ രണ്ട് ദശലക്ഷം ലൈക്കുകള്‍.ആകാശവാണിയുടെ വാര്‍ത്തകളെ പിന്തുടരുന്നവരാണ് തങ്ങള്‍ക്ക് ആകാശവാണിയിലുള്ള വിശ്വാസ്യതാ വാര്‍ത്താ ഫേസ്ബുക്ക് പേജില്‍ അറിയിച്ചിരിക്കുന്നത്.
രണ്ട് ദശലക്ഷം പേര് ആകാശവാണിയെ പിന്തുടരുന്നതെന്നത് റെക്കോര്‍ഡാണ്. ആകാശവാണിയുടെ ന്യൂസ് സര്‍വ്വീസ് ഡിവിഷന് പ്രത്യേകിച്ച് എന്തെങ്കിലും കാര്യങ്ങള്‍ അതിന്റെ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയായില്‍ ചെയ്തിരുന്നില്ല. എന്നാല്‍ സാധാരണരീതിയിലുള്ള വളര്‍ച്ചയാണ് വാര്‍ത്താ ഫേസ്ബുക്ക് പേജില്‍ ഉണ്ടായിരിക്കുന്നത്.
ഭാരതത്തിന് പുറമെ നേപ്പാള്‍, പാക്കിസ്ഥാന്, സൗദി അറേബ്യ, ബംഗ്ലാദേശ്, മലേഷ്യ, യുഎസ്എ, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും വലിയ തോതില്‍ ആകാശവാണിയെ പിന്തുടരുന്നവരുണ്ട്.
ഭാരതത്തില്‍ മെട്രോനഗരങ്ങളില്‍ മാത്രമല്ല, ശ്രീനഗര്‍, ഭോപ്പാല്‍, ജയ്പൂര്‍, പാട്ന, ഇന്‍ഡോര്‍, കാന്‍പൂര്‍, സൂറത്ത്, കോയമ്പത്തൂര്‍, ഡെഹറാഡുണ് എന്നിവിടങ്ങളിലും വന്‍തോതില്‍ ആകാശവാണിയെ പിന്തുടരുന്നവരുണ്ട്.
ആകാശവാണിയുടെ തല്‍സമയ പരിപാടികളായ പ്രധാന്‍മന്ത്രി ജന്‍ ധന് യോജന, മന് കീ ബാദ് എന്നിവ ലോകംമുഴുവനുമുള്ള സോഷ്യല്‍മീഡിയ ഫോളോവേഴ്സില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ പരിപാടികളാണ് ആകാശവാണിക്ക് റെക്കോഡ് പിന്തുടര്ച്ചക്കാരെ ഫേസ്ബുക്കില്‍ നേടിക്കൊടുത്തത്. സോഷ്യല്‍ മീഡിയയിലെ തല്‍സമയ റിപ്പോര്‍ട്ടിങ് എല്ലാത്തരത്തിലുള്ള ആളുകളിലും എത്തുന്നുണ്ട്. ഇതും ആകാശവാണിക്ക് ഏറെ ഗുണകരമായി.
ട്വിറ്ററില്‍ 5,07,800 അംഗങ്ങള്‍ ആകാശവാണിയെ പിന്തുടരുന്നുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വലിയ മാധ്യമ ഗ്രൂപ്പുകള്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റീസ് തുടങ്ങിയവരെല്ലാം ആകാശവാണി വാര്‍ത്തയെ പിന്തുടരുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: