ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ കുപ്രസിദ്ധമായ രണ്ടായിരം കോടി രൂപയുടെ ശാരദാ ചിട്ടിതട്ടിപ്പ് കേസിലെ മുഖ്യകണ്ണിയായ സുദീപ്ത സെന്‍ കള്ളപ്പണം വെളുപ്പിക്കാന്‍ നഷ്ടത്തിലോടുന്ന നിരവധി കമ്പനികള്‍ വാങ്ങിക്കൂട്ടിയതായി വെളിപ്പെടുത്തല്‍.
തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത.് നിക്ഷേപകരില്‍നിന്നും ലഭിക്കുന്ന പണം തട്ടിയെടുത്ത് അവ വെളുപ്പിക്കാനായിട്ടാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പല പീഡിത കമ്പനികളും ഏറ്റെടുത്തത്.
തട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണം തെളിയിക്കുന്നതാണ് ഈ പീഡിത യൂണിറ്റുകളുടെ ഏറ്റെടുക്കല്‍. പണം നല്‍കിയാണ് നാല് കമ്പനികള്‍ ഏറ്റെടുത്തത്. ഇതുതന്നെ ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഫഌറ്റുകള്‍ പശ്ചിമബംഗാളിലും ദല്‍ഹി, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ശാരദാ റിയാലിറ്റി ഇന്ത്യാ ലിമിറ്റഡിന്റെ പേരിലായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ ഇതിനെല്ലാം പിന്നില്‍ സുദീപ്തയായിരുന്നു.
എല്ലാകച്ചവടങ്ങള്ക്കും നേരിട്ട് പണം നല്കുകവഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വന്‍ തട്ടിപ്പ് നടത്തിയതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് പശ്ചിമബംഗാള്‍, ദല്‍ഹി, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 700 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. വിവിധ കമ്പനികളിലൂടെ നൂറ്കണക്കിന് നിക്ഷേപകരെയാണ് വഞ്ചിച്ചിരിക്കുന്നത്. സുദീപ്തയെയും കേസില്‍ ഉള്‍പ്പെട്ട എംപിമാരുള്പ്പെടയുള്ളവരെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. സബിഐ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചതിന് ശേഷം എന്‍ഫോഴ്സ്മെന്റും ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കാനാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: