ന്യൂദല്‍ഹി: നക്സല്‍ബാധിത പ്രദേശങ്ങളില്‍ റാംബോ സിനിമാ സ്റൈല്‍ ഓപ്പറേഷനുകള്‍ നടത്തുന്നതില്‍നിന്നും പിന്മാറുന്നതായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പ്രകാശ് മിശ്ര. സാങ്കേതിക സഹായത്തോടെ ഈ പ്രദേശങ്ങളിലെ തെരച്ചില്‍ രീതി പുനരാവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് റാംബോ സ്റ്റൈല്‍ വേണ്ടന്നുവെയ്ക്കുന്നത്. നിലവില്‍ ഒരു ലക്ഷത്തോളം കേന്ദ്രസേനാംഗങ്ങളെയാണ് നക്സല്‍ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.
സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ഈ പ്രദേസങ്ങളിലെ സുരക്ഷ ശക്തമാക്കാന്‍ ഇന്റലിജെന്‍സ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍സ് രീതി പരിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (എന്‍ടിആര്‍ഒ) സ്വയം നിയന്ത്രിച്ച് പറക്കാന്‍ സാധിക്കുന്ന ആളില്ലായുദ്ധവിമാനം ഈ മേഖലയില്‍ ഉപയോഗിക്കും. നിലവില്‍ ഛത്തീസ്ഗഢ് മേഖലയിലെ സൈനിക നീക്കള്ക്കായി ആളില്ലായുദ്ധവിമാനം ഉപയോഗിച്ചു വരുന്നുണ്ട്.
മുന്‍ ഒഡീഷ ഡിജിപി കുറച്ചുമാസങ്ങള്‍ക്കുമുമ്പ് നക്സല്‍ ഓപ്പറേഷനുകളുടെ ചുമതല ഏറ്റെടുത്തിരുന്നു. അദ്ദേഹമാണ് ഇന്റലിജെന്‍സിന്റെ സഹായത്തോടെയുള്ള റാംബോ സ്റ്റൈല്‍ ഓപ്പറേഷനുകള്‍ക്ക് തുടക്കംകുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: