റാണാഘട്ട്: പശ്ചിമബംഗാളില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ എട്ടു കവര്‍ച്ചക്കാര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. റാണാഘട്ടിലെ സ്കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തില്‍ ഉടനെ അന്വേഷണം നടത്താനായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ക്രിമിനല്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. കോണ്‍വെന്റില്‍ നടന്ന സംഭവത്തില്‍ അപലപിച്ച മമതാ ബാനര്‍ജി ശക്തമായ നടപടി കൈക്കൊള്ളുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
സംഭവത്തില്‍ രോഷാകുലരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സീല്ദാറാണാഘട്ട് റൂട്ടിലെ ട്രെയിനുകളും സമീപത്തെ ദേശീയപാതയും തടസപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: