ഹൈദരാഹബാദ്: തെലുങ്കാന നിയമസഭയിലെ എം.എല്‍.എമാരുടെ പ്രതിമാസ ശമ്പളം മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 1.20 ലക്ഷം രൂപയായിരുന്നു. രണ്ടു ലക്ഷം രൂപയാക്കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കിലും എം.എല്‍.എമാര്‍ മൂന്ന് ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 12.50 കോടിയുടെ അധികബാദ്ധ്യതയുണ്ടാവും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവും.
ശന്പളം മൂന്ന് ലക്ഷമായി ഉയര്‍ത്തുന്നതിനോടുള്ള എതിര്‍പ്പും വിമര്‍ശനവും നേരിടുന്നതിന് വേണ്ടി, എം.എല്‍.എമാരോട് വ്യക്തിപരമായി സര്‍ക്കാരിന് കത്തു നല്കാന് നിയമസഭാ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഹരീഷ് റാവു ആവശ്യപ്പെടുകയായിരുന്നു. ചില പ്രതിപക്ഷ എം.എല്‍.എമാര്‍ സര്‍ക്കാരിന് ഇത്തരത്തില്‍ കത്തു നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കം 18 അംഗ മന്ത്രിസഭയാണ് തെലങ്കാനയിലുള്ളത്.
അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആറ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍ക്കും എം.എല്‍.എമാരുടെ നിരക്കിലല്ല ശന്പളം ലഭിക്കുക. ഇവരുടെ ശന്പളം തീരുമാനിക്കുന്നത് മന്ത്രിസഭയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: