ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് ദല്‍ഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും എത്തി. രാഹുലിന്റെ മുടിയുടെയും കണ്ണിന്റെയും നിറത്തെ കുറിച്ചും ശരീരഘടനയെ കുറിച്ചുമൊക്കെ അറിയാനാണ് പൊലീസ് എത്തിയത്. അതേസമയം അതേസമയം സംഭവത്തെ വിവാദമാക്കി മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പൊലീസിന്റെ നീക്കം ദുരൂഹമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം
പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത് വിദേശത്തു കഴിയുന്ന രാഹുല്‍ ഗാന്ധി എപ്പോള്‍ തിരിച്ചെത്തും എന്ന കാര്യത്തില്‍ ഇപ്പോഴും നേതാക്കള്‍ക്ക് വ്യക്തമായ മറുപടിയില്ല. അതിനിടെയാണു രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി ദല്‍ഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും എത്തിയത്.
രാഹുല്‍ കാഴ്ചയില്‍ എങ്ങനെ, മുടിയുടെ നിറമെന്ത്, കണ്ണിന്റെ നിറമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ രാഹുലിന്റെ ഓഫീസിലും വസതിയിലും ഉണ്ടായിരുന്ന ജീവനക്കാരോട് പൊലീസ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് അംഗവും എസ്.പി.ജി സുരക്ഷയുള്ള പ്രധാനമന്ത്രി ഉള്‍പ്പടെ ഇന്ത്യയിലെ ചുരുക്കം ചില വ്യക്തികളില്‍ ഒരാളുമാണ് രാഹുല്‍ ഗാന്ധി. അങ്ങനെയിരിക്കെ രാഹുല്‍ഗാന്ധിയെ കുറിച്ച് എന്തിന് പ്രത്യേകം ഒരു പരിശോധന ദല്‍ഹി പൊലിസ് നടത്തി എന്നും ചോദ്യങ്ങളുയരുന്നുണ്ട്.
പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയ രാഹുല്‍ ഈമാസം അവസാനം തിരിച്ചെത്തുമെന്നാണ് സൂചന. രണ്ടാഴ്ചത്തെ അവധിക്ക് ഫെബ്രുവരി അവസാനം പോയ രാഹുല്‍ പിന്നീട് അവധി മാര്‍ച്ച് അവസാനം വരെ നീട്ടി. അതിനിടെയാണ് രാഹുലിനെ കുറിച്ചുള്ള പൊലിസിന്റെ വിവരശേഖരണം വിവാദമാകുന്നത്.
രാഹുലിന്റെ സുരക്ഷയുടെ ഭാഗമായുള്ള സാധാരണ പരിശോധന മാത്രമായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പൊലീസ് പരിശോധന ദുരൂഹമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: