ന്യൂദല്‍ഹി: ഉപാധ്യക്ഷന്‍ രാഹുല്‍ അവധി നീട്ടിയത് കോണ്‍ഗ്രസിനെ വീണ്ടും കുഴപ്പത്തിലാക്കി. അവധിയുടെ കാരണം പ്രവര്‍ത്തകരോടു പോലും പറയാന്‍ കഴിയാതെ വലയുകയാണ് പാര്‍ട്ടി.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ഉടന്‍ മുങ്ങിയതാണ് രാഹുല്‍. രാഹുല്‍ മനോവിചിന്തനത്തിന് പോയതാണെന്നും പാര്‍ട്ടിയെ ഗ്രസിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്തി ഉടന്‍ മടങ്ങിയെത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചിരുന്നത്.
മാര്‍ച്ച് അഞ്ചിന് മടങ്ങിയെത്തുമെന്നാണ് ആദ്യം അവര്‍ പറഞ്ഞത്. പിന്നെയത് മാര്‍ച്ച് പത്തെന്നാക്കി. ഇപ്പോള്‍ രാഹുല്‍ വീണ്ടം അവധി നീട്ടി. മാര്‍ച്ച് ഒടുവില്‍ എത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്. രാഹുലിന്റെ നടപടി സകല പരിധിയും ലംഘിച്ചുവെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നത്.
മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കല്‍ക്കരിപ്പാട കേസില്‍ കോടതി പ്രതിചേര്‍ത്തതിന് എതിരെ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ പരിപാടിയില്‍ പോലും രാഹുല്‍ എത്തിയില്ല.
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞുമാത്രമേ ഇനി രാഹുല്‍ എത്തൂവെന്നാണ് ചില നേതാക്കള്‍ വിശദീകരിക്കുന്നത്.
രാഹുലിനെ അടുത്ത എഐസിസി സമ്മേളനത്തില്‍ പാര്‍ട്ടി പ്രസിഡന്റാക്കുമെന്ന് കേട്ടിരുന്നു. എന്നാല്‍ അതിന്റെ തീയതി പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഏപ്രിലില്‍ നടത്തേണ്ടതാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: