ന്യൂദല്‍ഹി: സര്‍ക്കാര്‍ സൈറ്റുകളില്‍ ഹാക്കിംഗ് രൂക്ഷമാകുന്നു. 2012 മുതലുളള കണക്കുകളനുസരിച്ച് സര്‍ക്കാരിന് കീഴിലുള്ള 700ലധികം വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
‘gov.In’, ‘nic.In’ എന്നീ ഡൊമൈനുകളടങ്ങുന്ന സര്‍ക്കാര്‍ വെബ് സൈറ്റുകളാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്തത്. പാര്‍ലമെന്റാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്. ഈ ഡൊമൈനുകളടങ്ങുന്ന സര്‍ക്കാര്‍ പോര്‍ട്ടലുകളിലൂടെ അറിയിപ്പുകളൊന്നും വേഗത്തിലാറിയാന് കഴിയുന്നില്ലെന്നതാണ് ഹാക്കിംഗിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
2012, 2013, 2014, 2015(ജനുവരി) വര്‍ഷങ്ങളില്‍ യഥാക്രമം 371, 189, 155, 13
സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും ഹാക്ക് ചെയ്ത പേജുകള്‍ സൈറ്റില്‍ നിന്നു മാറ്റുന്നതിനായി സിഇആര്ടിയുമായി(കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം) ബന്ധപ്പെടണമെന്നും വിവര സാങ്കേതിക വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: