ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ പിഡിപി സഖ്യത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഭാരതത്തിന്റെ സുരക്ഷയ്ക്കാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഘടനവാദി നേതാവ് മസ്രത് ആലമിനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദ്ദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനിയൊരു വിഘടനവാദിയേയും മോചിപ്പിക്കില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദ് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് രാജ്നാഥ് സിങിന്റെ പ്രതികരണം.
ആലമിനെ മോചിപ്പിച്ച വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആഭ്യന്തരമന്ത്രി ശനിയാഴ്ച ജമ്മു കാശ്മീര്‍ സര്‍ക്കരിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: