ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ബോംബ് സ്ഫോടനങ്ങളില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ധാക്കയിലെ തിരക്കേറിയ വ്യപാര മേഖലയിലൂടെ പോകുമ്പോഴാണ് ബോംബാക്രമണങ്ങള്‍ ഉണ്ടായത്. ഹസീന കടന്ന് പോയി പത്ത് മിനിട്ടിനുള്ളിലായിരുന്നു ധാക്കയിലെ കാര്വാന് ചന്തയിലെ തുടരന് സ്ഫോടനങ്ങളുണ്ടായത്.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ക്ക് മുജീബ് റഹ്മാന് 1971 ജനങ്ങളെ അഭിസംബോധന ചെയത് ചരിത്രപരമായ ദിവസത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഭരണ കക്ഷിയായ അവാമി ലീഗ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോവുകയായിരുന്നു ഹസീന.
സ്ഫോടനത്തില്‍ ഒരു പോലീസുകാരന് ചെറിയ പരിക്ക് പറ്റി. ബോംബ് സ്ഫോടനവും തീവെയ്പ്പും ബംഗ്ലാദേശില്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. ഏതാണ്ട് നൂറ് പേര് രണ്ടുമാസത്തിനിടയില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചിരുന്നു.
പ്രതിപക്ഷമായ ബിഎന്‍പിയുടെ നേതൃത്വത്തില്‍ 20 പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രക്ഷോഭം നടത്തിവരികയാണ്. ഹസീന സര്‍ക്കാരിനെ താഴെയിറക്കി ഈ വര്‍ഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമരവുമായി ഇറങ്ങിയിരിക്കുന്നത്. നിക്പക്ഷമായ ഒരു കെയര്‍ടേക്കര്‍ സര്‍ക്കാരിന് കീഴില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് ബിഎന്‍പി ബഹിഷ്ക്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: