രാഷ്ട്രീയമെന്തായാലും സാംസ്കാരിക കാര്യത്തില്‍ ഏറെ താല്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ജി.കാര്‍ത്തികേയനെന്ന് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ പറഞ്ഞു.
ഈവക കാര്യങ്ങളില്‍ പാണ്ഡിത്യവും താല്പര്യവുമുള്ളവര് മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ടാകാം. ഈ ഗണത്തില്‍ പ്രമുഖന് തന്നെയായിരുന്നു കാര്ത്തികേയന്. അദ്ദേഹവുമൊന്നിച്ച് ക്ഷേത്രങ്ങളുമായും മറ്റ് നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ കാര്ത്തികേയന് ശ്രദ്ധിച്ചിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അരുവിക്കര മണ്ഡലത്തില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത് സ്പീക്കറായിരുന്നു. ബാംഗ്ലൂരില്‍ കിടപ്പിലായതിനാല്‍ മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിരുന്ന എനിക്ക് ഉദ്ഘാടകനാകേണ്ടിവന്നു. അവിടെ കൂടിയിരുന്നവരെല്ലാം കാര്‍ത്തികേയന്റെ അസുഖം മാറി എത്രയുംവേഗം തിരിച്ചുവരാന്‍ കഴിയട്ടെ എന്നാഗ്രഹിച്ച് കൂട്ടപ്രാര്‍ത്ഥന നടത്തി. രാജഗോപാല്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: