രണ്ടാമനേയും മൂന്നാമനേയും ചൊല്ലിയുള്ള കലഹമാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നടക്കുന്നത്. അത് ഒന്നാമന്റെ അടുത്തേക്ക് എത്തുമ്പോള്‍ ആപ്പിന്റെ ചിത്രം പൂര്‍ണ്ണമാകും. വ്യക്തി കേന്ദ്രീകൃതമായ എല്ലാ പ്രതിഭാസങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്.
ഒരു ചെറു സംസ്ഥാനമാണെങ്കിലും ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്നിരകളിലേക്കു തള്ളിക്കയറുക എന്നത് രാഷ്ട്രീയ സഹജമാണ്. മുഖ്യമന്ത്രിസ്ഥാനം ലഭിച്ചെങ്കിലും ഒഴിയാതെ കെജരിവാള്‍ തുടരുന്ന പാര്‍ട്ടിയുടെ ഉന്നത പദവിക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. കേജ്രിവാളിനു ഒഴിയേണ്ടിവന്നാലും ഈ തമ്മിത്തല്ലുന്നവര്ക്ക് ഇടയില്‍നിന്നും ഒരു പകരക്കാരനെ കണ്ടെത്തുക ദുഷ്കരമാണ്.
പരമാവധിയുള്ള ഏഴംഗ മന്ത്രിസഭയില്‍ മനീഷ് സിസോദിയക്ക് ഒരു ഉപമുഖ്യമന്ത്രി പദവികൂടി ഉണ്ട്. മറ്റു എംഎല്‍എമാരേയും നേതാക്കളേയും കുടിയിരുത്താന്‍ ദല്‍ഹിയില്‍ അധികം ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളുമില്ല.
അബ്ദുള്‍ ലത്തീഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: