ന്യൂദല്‍ഹി: വിദേശ പബ്ളിക് ഒഫീഷ്യലുകളും അന്താരാഷ്ട്രസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നടത്തുന്ന ഏത് തരത്തിലുള്ള അഴിമതിയും ക്രിമിനല്‍ കുറ്റമായി പരഗണിക്കുന്ന തരത്തില്‍ നിലവിലുള്ള ആഭ്യന്തര നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നു.
അഴിമതിക്കെതിരെയുള്ള യുഎന്‍ കണ്‍വെന്‍ഷന്റെ(യുഎന്‍സിഎസി) അടിസ്ഥാനത്തിലാണ് നിയമംകൊണ്ടുവരുന്നത്.
സ്വകാര്യമേഖലയിലെ അഴിമതിയും ക്രിമിനല്‍ കുറ്റമാക്കുന്ന തരത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി) ഭേദഗതിവരുത്തുന്ന കാര്യവും ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നു. ബില്ലിന്റെ ഡ്രാഫ്റ്റ് സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.യുഎന്സിഎസിക്ക് അനുഗുണമായി ഭാരതത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഡ്രാഫ്റ്റ് ബില്ലില്‍ ഉള്ളത്.
സ്വകാര്യമേഖലയിലെ അഴിമതി തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.യുഎന്‍സിഎസി ആര്‍ട്ടിക്കിള്‍ 12 അനുസരിച്ച് സ്വകാര്യമേഖലയിലെ അക്കൗണ്ടിങ്, ഓഡിറ്റിങ് എന്നിവയില്‍ നടക്കുന്ന തിരിമറികളും സിവില്‍ ക്രിമിനല്‍ ഭേദഗതിചട്ടങ്ങളില് ഉള്‍പ്പെടും. സ്വകാര്യമേഖലയിലെ അഴിമതിയെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നതിനായി ഭേദഗതി കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: