ഗോഹത്തി:അസമില്‍ ആദിവാസിമേഖലയില്‍ ആക്രണങ്ങള്‍ നടത്തിയ 167 ഭീകരവാദികളെയും ഇതുമായി ബന്ധപ്പെട്ടവരെയും കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുരക്ഷാസൈനികര്‍ അറസ്റ്റു ചെയ്തതായി ഗവര്‍ണര്‍ പത്മനാഭ ബാലകൃഷ്ണ ആചാര്യ പറഞ്ഞു.
അസം നിയമസഭയുടെ ബജറ്റ്സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദി നേതാക്കളും കൊല്ലപ്പെട്ടിരുന്നു.
എന്‍ഡിഎഫ്ബി(എസ്)ഭീകരന്മാരുടെ ആക്രമണത്തില്‍ ആദിവാസികള്‍ ഉള്‍പ്പടെ 81 പേര് കൊല്ലപ്പെട്ടിരുന്നു. ഭീകരന്മാരുടെ ആക്രമണങ്ങളില്‍ നിരപരാധികളായ നിരവധി ജനങ്ങളുടെ ജീവന്നഷ്ടപ്പെട്ടതായി ഗവര്‍ണര്‍ പറഞ്ഞു.
ഭീകരന്മാര്‍ക്കെതിരെയുള്ള നടപടികള്‍ സംസ്ഥാനത്ത് ശക്തമാക്കിയതായും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രദ്രോഹശക്തികള് രാജ്യത്തിനും നാട്ടുകാര്‍ക്കും സമധാനത്തിനും വികസനത്തിനും എതിരാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: