ഹൈദരാബാദ്: തെലുങ്കാനയില്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വാതക പൈപ്പ് ലൈനില്‍ തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആളപായമില്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്നു കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് ഗുജറാത്തില്‍ നിന്നും വാതകം കൊണ്ടുവരുന്ന പൈപ്പ് ലൈനിലാണ് തീപിടിത്തമുണ്ടായത്.
അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ റിലയന്‍സ് ഇന്റസ്ട്രീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വിവരം സദാശിവ്പേട്ട് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഇതോടൊപ്പം റിലയിന്‍സിന്റെ മുംബയിലുള്ള അധികൃതരേയും വിവരമറിയിച്ച ശേഷം അവിടെ നിന്നും സാങ്കേതിക വിദഗ്ദ്ധനെ സ്ഥലത്തേക്ക് വിളിപ്പിച്ചു.
വലിയ അപകടമുണ്ടാകാതിരിക്കാന്‍ റിലയിന്‍സ് അധികൃതര്‍ പൈപ്പ്ലൈനിലൂടെ വാതകം കടത്തിവിടുന്നത് നിര്‍ത്തി വച്ചു. ഇതോടൊപ്പം, പ്രതിരോധ മാര്‍ഗമെന്ന നിലയ്ക്ക് പതാന്ചേരുവിലും സഹീരാബാദിലും സ്ഥാപിച്ചിരിക്കുന്ന രണ്ട് വെന്റിലേറ്ററുകള്‍ തുറന്ന് പൈപ്പിലുള്ള ബാക്കി വാതകം അന്തരീക്ഷത്തിലേക്ക് വിട്ടു.
സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സങ്കരറെഡ്ഡി ഡിഎസ്പി തിരുപതണ്ണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: