വകുപ്പു ഭരിക്കുന്ന മന്ത്രിയുടെ സംസ്ഥാനത്തിന് മുന്തിയ പരിഗണന. റെയില്‍ മന്ത്രിമാര്‍ പുലര്‍ത്തിപ്പോന്ന കീഴ്വഴക്കമതാണ്. അതാണിപ്പോള്‍ മാറ്റി മറിച്ചത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാനാണ് സുരേഷ് പ്രഭു ശ്രദ്ധിച്ചിട്ടുള്ളത്. ഒരു സംസ്ഥാനത്തോടും പ്രത്യേക മമതയോ അവഗണനയോ ഇല്ല. സര്‍ക്കാരിനെ സഹായിക്കാന്‍ പാര്‍ലമെന്റിലില്ലാത്ത കേരളത്തിനുപോലും അടിസ്ഥാന സൗകര്യവികസനത്തിന് കലവറയില്ലാത്ത പിന്തുണ ലഭിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. എന്‍ഡിഎ ഭരണകാലത്തെല്ലാം അത് ദൃശ്യമാണ്.
വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഒരൊറ്റ ഒരു എംപിയും ബിജെപിക്ക് കേരളത്തില്‍ നിന്നില്ല. എന്നിട്ടും മധ്യപ്രദേശില്‍നിന്നും രാജ്യസഭാംഗമായിരുന്ന ഒ. രാജഗോപാലിന് റെയില്‍വേയുടെ ചുമതല നല്കി. രാജഗോപാലാകട്ടെ മലയാളിയെ വിസ്മയിപ്പിക്കുന്ന വികസനം കേരളത്തിലുണ്ടാക്കി. റെയില്‍വെ മാപ്പില്‍ കേരളത്തിന് ഇടം ലഭിച്ചത് രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണല്ലോ.
രാജഗോപാലിനുശേഷം റെയില്‍വെയുടെ ചുമതലയുള്ള ഒരു മന്ത്രി കേരളത്തില്‍നിന്നുണ്ടായി ഇ. അഹമ്മദ്. അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടതേയില്ല. രാജഗോപാല്‍ തുടങ്ങിവച്ച മേല്‍പ്പാലങ്ങളും റെയില്‍പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കാന്‍പോലും അന്നായില്ല.
സുരേഷ് പ്രഭു നല്ല കാഴ്ചപ്പാടുള്ള മന്ത്രിയാണ്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ തന്നെ അത് തെളിയിച്ചിട്ടുണ്ട്. പദ്ധതികള്‍ പ്രഖ്യാപിച്ച് ഒളിച്ചോടാന്‍ അദ്ദേഹം തയ്യാറായില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിനുണ്ട്. രണ്ടും മൂന്നും മണിക്കൂര്‍ ബജറ്റ് പ്രസംഗത്തിനെടുക്കുന്ന പതിവ് പ്രഭു തെറ്റിച്ചു. ഒരു മണിക്കൂര്‍കൊണ്ട് തന്റെ കാഴ്ചപ്പാടവതരിപ്പിച്ചു. ബജറ്റ് വിശദാംശങ്ങള്‍ അംഗങ്ങള്‍ക്കും ജനങ്ങള്ക്കുമറിയാന് ഇന്റര്‍നെറ്റില്‍ ചേര്‍ക്കുകയും ചെയ്തു. പതിനായിരക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ എന്റെ മുന്നിലെത്തിയിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചത് ചട്ടലംഘനമാണെന്ന് വിളിച്ചുപറയാന്‍ ചിലര്‍ മുതിര്‍ന്നു. പാര്‍ലമെന്റില്‍ നിന്നും മറച്ചുവച്ചു എന്നൊരു മലയാളിമെമ്പര് പ്രസ്താവിക്കുന്നതു കേട്ടു.
ബജറ്റ് വിശദാംശങ്ങളെല്ലാം സഭയില്‍ വായിക്കാന്‍ തുടങ്ങിയാല്‍ ഒരു സമ്മേളനം മുഴുവന്‍ അതിനേ നേരം കിട്ടൂ. വിശദാംശങ്ങള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതാണ് പതിവ്. അത് തന്നെയാണ് ഇപ്പോഴും ചെയ്തത്. അതുകൊണ്ടുതന്നെ ‘ പാത തെറ്റാതെ തന്നെയാണ് റെയില്‍മന്ത്രി പ്രവര്‍ത്തിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് റെയില്‍വെയ്ക്ക് പുതിയ മുഖം സൃഷ്ടിക്കുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. അതിനായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം പ്രശംസനീയവുമാണ്.
1,100, 011 കോടിരൂപയുടെ പദ്ധതി അടങ്കലാണ് ലക്ഷ്യമിട്ടത്. യാത്രക്കാരുടെ സൗകര്യത്തിനാണ് ആകെ അടങ്കലിന്റെ 67 ശതമാനമാണ്. എല്ലാ സംസ്ഥാനങ്ങളിലുമായി 9400 കി.മീ ഉള്‍ക്കൊള്ളുന്ന 96,182 കോടി രൂപ ചെലവ് വരുന്ന 77 പാത ഇരട്ടിപ്പിക്കല്‍/മൂന്ന്വരി/നാല്വരിയാക്കല് പദ്ധതികള്‍ ഏറ്റെടുക്കും. റെയില്‍ വൈദ്യുതീകരണം ത്വരിതപ്പെടുത്താന്‍ 2015-16 കാലയളവില്‍ 6,608 കി.മീ പാത വൈദ്യുതീകരിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ 1330 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. റെയില്‍ ട്രാഫിക് സൗകര്യം മെച്ചപ്പെടുത്താന്‍ മുന്തിയ പരിഗണന. 2374 കോടി രൂപ ഇതിനായി നീക്കി വെക്കും.
ഒമ്പതു റെയില്‍ ഇടനാഴികളിലെ ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിക്കും.നിലവിലുള്ള വേഗമായ മണിക്കൂറില്‍ 110 കിലോ മീറ്റര്‍ എന്നത് 130 ആക്കിയും 160 കിലോ മീറ്റര്‍ എന്നതു 200 ആയി വര്‍ദ്ധിപ്പിക്കും. ഇതിലൂടെ ഡെല്‍ഹി – കൊല്‍ക്കത്ത, ഡല്‍ഹി-മുംബൈ യാത്രകള്‍ക്ക് ഒരു രാത്രി മതിയാകും. ചരക്ക് ട്രെയിനുകളുടെ വേഗവും കൂട്ടും. ഒഴിഞ്ഞ വാഗണുകളുള്ള ചരക്ക് ട്രെയിനുകളുടേത് മണിക്കൂറില്‍ 100 കിലോ മീറ്ററും ചരക്ക് കയറ്റിയ വാഗണുകളുള്ള ട്രെയിനുകളുടേത് മണിക്കൂറില്‍ 75 കിലോ മീററ്റായും വര്‍ദ്ധിപ്പിക്കും. അങ്ങനെ വൈവിധ്യമുള്ള, പുരോഗതിയുടെ അതിവേഗ എഒഞചിന് ഘടിപിച്ച എത്രയെത്ര പദ്ധതികള്‍…
ഇതിനെയൊക്കെ കുത്തകമുതലാളിമാരെ സഹായിക്കാനാണെന്ന് പറയുന്നവരുടെ മുഖത്ത് സാധാരണക്കാരന് കാര്‍ക്കിച്ച് തുപ്പുകയേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: