അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഇതുവരെ നല്‍കാത്ത ഊന്നലാണ് റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍ ബജറ്റിലുള്ളത്. നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കാന്‍ മന്ത്രി മുതിര്‍ന്നിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. എട്ടു മന്ത്രിമാരാണ് കഴിഞ്ഞ സര്‍ക്കാരില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. അന്ന് കിട്ടിയതിന്റെ ഇരട്ടിയിലധികം തുകയാണ് വിവിധ ഇനങ്ങളിലായി അനുവദിച്ചിട്ടുള്ളത്. കുറച്ചുകൂടി സഹകരണാത്മകമായ സമീപനം കേരളം കാണിച്ചിരുന്നുവെങ്കില്‍ അത്ഭുതകരമായ പരിവര്‍ത്തനം റെയില്‍ മേഖലയില്‍ കേരളത്തിനുണ്ടാകുമായിരുന്നു.
കേന്ദ്ര ധനകാര്യകമ്മീഷന് സംസ്ഥാന വിഹിതമായി കേന്ദ്ര വരുമാനത്തിന്റെ 32 ശതമാനം തുകയാണ് ഇതുവരെ നല്കിയിരുന്നതെങ്കില് ഇപ്പോള്‍ അത് 42 ആയി ഉയര്‍ത്തിയത് തടസ്സങ്ങളില്ലാതെ വികസനപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് സജീവമാകാനാണ്. സംസ്ഥാനങ്ങളെ സഹായിക്കുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാരിനുള്ളതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കേരളത്തിന് നേട്ടമൊന്നുമില്ലെന്ന ചിലരുടെ വിലാപം അര്‍ത്ഥശൂന്യമാണ്. കൂടുതല്‍ തീവണ്ടി പ്രഖ്യാപിച്ചിട്ടില്ലെന്നത് നേര്. വണ്ടി അനുവദിക്കുന്നതിന് മുമ്പ് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പാത ഇരട്ടിപ്പിക്കലിന് 370 ശതമാനവും ഗേജ് മാറ്റത്തിന് 59 ശതമാനവും തുക വര്‍ദ്ധിപ്പിച്ചാണ് ഇപ്പോള്‍ കേരളത്തിനു നല്‍കിയിട്ടുള്ളത്.
പാതയുടെ ശേഷി കൂട്ടണം. ഇപ്പോള്‍ 100 വണ്ടി ഓടിക്കാവുന്ന പാതയില്‍ 130 വണ്ടികള്‍ ഓടുകയാണ്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 62 കോടി നല്കിയപ്പോള് ഇക്കുറി 123 കോടിയാക്കി ഉയര്‍ത്തി. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും സ്ത്രീ സുരക്ഷയ്ക്കും ശുചിത്വത്തിനും സമയനിഷ്ഠ പാലിക്കുന്നതിനുമെല്ലാം ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: