ഒരു കാക്ക ഏകാദശി നോറ്റു… ഭരണം ഇട്ടെറിഞ്ഞുപോയ അവിവേകത്തിന് കേജ്രിവാള് ജനങ്ങളോട് മാപ്പു പറഞ്ഞു. ആ നമ്പറില്‍ ജനം വീണു. വിജയത്തിന് അദ്ദേഹത്തെ അഭിനന്ദനത്തില്പ്പൊതിഞ്ഞ ആപ്പുകാര്‍ ഏറെ ആഘോഷിച്ചത് മാപ്പുപറഞ്ഞ കേജ്രിവാളിന്റെ എളിമയെക്കുറിച്ചായിരുന്നു. അടവുനയമോ അവസരവാദമോ അതോ എളിമതന്നെയോ എന്ന് തെളിയാനിരിക്കുന്നതേയുള്ളൂ…
ഇതുകണ്ട് മറ്റൊരു കാക്ക കൂടി ഏകാദശി നോറ്റിരിക്കുന്നു. ഭരണമിട്ടെറിഞ്ഞുപോയതിന് മറ്റൊരു മഹാന് കൂടിയിതാ പൊതുജനത്തോടു മാപ്പു പറഞ്ഞിരിക്കുന്നു. മറ്റാരുമല്ല, സാക്ഷാല്‍ നിതീഷ് കുമാര്‍! തലയില്‍ നിലാവുദിച്ചപ്പോള്‍ സിംഹാസനമുപേക്ഷിച്ച് വനവാസത്തിനു പോയി ചുളുവില്‍ ശ്രീരാമചന്ദ്രനാകാന് നോക്കിയ വെറും കോത്താണ്ട രാമന്! ഒടുവില്‍ പട്ടി ചന്തയ്ക്കുപോയതുപോലെ തിരിച്ചുവന്നു സിംഹാസനം പിടിച്ചുവാങ്ങി ഒരു മാപ്പും…. കേജ്രിവാള് നം.2. ഏകാദശി നോറ്റ രണ്ടാമത്തെ കാക്കയ്ക്കെന്തുപറ്റിയെന്ന് കഥയറിഞ്ഞുകൂടാത്ത വായനക്കാര്‍ കാരണവന്മാരോടു ചോദിക്കുക.
വെല്‍ഡണ്‍ മോദിജി
മോദിയുടെ കോട്ടിന്റെ വില പത്തുലക്ഷമാണെന്നാണ് അമ്മയുടെ പുന്നാരമകന്‍, കുടുംബം കുട്ടിച്ചോറാക്കാന്‍ പിറന്ന സന്തതി വിളിച്ചുപറഞ്ഞത്. അതല്ല, വില നാലരക്കോടി കവിയുമെന്ന് എന്നത്തേയുംപോലെ മറുപടി പറയാതെ മറുപടി കൊടുത്തിരിക്കുന്നു മോദി.
അമ്മയും മകനും മന്മോഹനും തൊട്ടിങ്ങോട്ട് ആദര്‍ശത്തിന് കയ്യും കാലും മീശയും വച്ച സുധീരനുവരെ, കാരാട്ടിനും പിണറായിക്കും മുതല്‍ പന്ന്യനും പ്രേമചന്ദ്രനും വരെ നേതാക്കളെന്ന നിലയില്‍ ഇതുപോലെ എത്രയോ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടാകും? അവനവനു കിട്ടുന്നത് വിറ്റു പുട്ടടിക്കുകയോ? ഷോകേസില്‍ പ്രദര്‍ശിപ്പിച്ച് ഊറ്റംകൊള്ളുകയോ ചെയ്യുന്നവര്‍ക്കിടയില്‍ തനിക്ക് കിട്ടിയത് ജനനന്മക്കായി ഖജനാവില്‍ സമര്‍പ്പിച്ച മോദിജി അഭിനന്ദനങ്ങള്‍!
(ഇതുവായിക്കുമ്പോള്‍ അസഹിഷ്ണുത തോന്നുന്നവര്‍ ‘ഘര്‍വാപസി’ എന്ന ന്യൂനപക്ഷമന്ത്രം ആയിരത്തെട്ടു ജപിച്ച് ആശ്വസിക്കുക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: