ന്യൂദല്‍ഹി: പന്നിപ്പനി ബാധിച്ച് 21 പേര് കൂടി മരിച്ചു. ഇതോടെ ഈ മാസം 22ാം തിയതി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 833 ആയി. പനിബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14,484 പേരാണ് ചികിത്സയിലുള്ളത്.
പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ ഹൈദരാബാദിലെ സര്‍ദാര്‍ പട്ടേല്‍ ദേശീയ പോലീസ് അക്കാദമി അടച്ചിട്ടിരിക്കുകയാണ്. എട്ട് ഐപിഎസ് ട്രെയിനികളില്‍ പനി സ്ഥിരീകരിച്ചുകഴിഞ്ഞു.
ഏറ്റവും കൂടുതല്‍ പേര് മരിച്ചത് രാജസ്ഥാനിലാണ്. 214 പേര്. ഗുജറാത്തില്‍ 207 പേര് മരണത്തിന് കീഴടങ്ങി. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: