കോഴിക്കോട്: ഒരാഴ്ച നീണ്ട ദേശീയ നാടകോത്സവത്തിന് പരിസമാപ്തി. നാടക ആവിഷ്കരണങ്ങള്‍ വേദിയില്‍ നടന്നപ്പോള്‍ നാടകങ്ങളെക്കുറിച്ചുള്ള ആഴമുള്ള ചര്‍ച്ചകളും നാടകോത്സവത്തെ ശ്രദ്ധേയമാക്കി
ബംഗാളി, ഹിന്ദി, മണിപ്പൂരി, രാജസ്ഥാനി, ഭോജ്പുരി ഭാഷകളില്‍ ഉള്‍പ്പെടെ അവതരിപ്പിച്ച 18 നാടകങ്ങള്‍ക്കും നാടകപ്രേമികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. ഭാഷ, വേഷം, സംസ്ക്കാരം എന്നിവയുടെ അതിര്‍വരമ്പുകളില്ലാതെ രാജ്യത്തെമ്പാടുമുളള ആസ്വാദകര്‍ക്ക് ഒത്തുചേരാനും സൗഹൃദം പങ്കുവയ്ക്കാനുമുളള ഇടമായി നാടകോത്സവം മാറി.
കാവാലം നാരായണപ്പണിക്കര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. വാമന്‍ കെന്ദ്രെ, പ്രവീണ്‍കുമാര്‍ ഗുഞ്ജന്‍, റെജി പ്രസാദ്, നരിപ്പറ്റ രാജു, അശോക് ശശി, പ്രഭീര്‍ ഗുഹ, എ രത്നാകരന്, മധു ഗോപിനാഥ്, വക്കം സജീവ്, നീലം മാന്‍സിങ് ചൗധരി, ആരോമല്‍ ടി, ഡോ. എസ് തനിന്‍ലീമ, ഷൈജു അന്തിക്കാട്, ബന്‍സി കൗള്‍, അജീത് സിങ് പലാവത്ത്, സി.ആര് രാജന്, കെ.ബി ഹരി, പ്രബലന്‍ വേളൂര്‍, ടി.എം അബ്രഹാം, ജോഷി മാത്യു തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു മേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: