ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടമായിരുന്നു കേരളത്തിലെ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സര്‍ക്കാര്‍. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ചത് പാദരക്ഷ ഇല്ലാതെ പട്ടിണി ജാഥ നയിച്ച സാക്ഷാല്‍ എകെ ജിയും മറ്റുമായിരുന്നു. എന്നാല്‍ ഇന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഒരു സഖാവിനെ ്ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും കൊലയാളികളെ സമ്മേളനങ്ങള്‍ നടത്തി പാര്‍ട്ടിയിലേക്ക് ആനയിക്കുകയും ചെയ്യുന്നു. ഫാസിസ്റ്റ് മാനസികാവസ്ഥയിലേക്ക് പാര്‍ട്ടി മാറുമ്പോള്‍ അത് തിരുത്തുന്നവരെ പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയായി കാണുന്നത് സ്റ്റാലിനിസ്റ്റ് എകാധിപത്യത്തിലേക്ക് കമ്മ്യൂണിസത്തെ കൊണ്ടുപോകാനാണ്.
അബ്ദുള്‍ അലി ചെങ്ങറ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇന്നും ആത്മാര്‍ഥമായി ഒരു സ്വാര്‍ത്ഥമോഹങ്ങളും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്നാല്‍ അധികാരം, പണം ഇതൊക്കെ പല നേതാക്കളുടെയും തലയ്ക്കു പിടിച്ചുകഴിഞ്ഞു. ഒരു സ്ഥാനവും ഇല്ലാതിരിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയാണ്. മുകളില്‍ നിന്നും താഴെ വരെ അതുതുടരുന്നു. നേതാക്കന്മാര് എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും, അവര്‍ പറയുന്ന എല്ലാത്തിനെയും പ്രശംസിക്കുന്നു. കാരണം ഇല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ പോകും. ഒന്നിനും വിമര്‍ശനങ്ങള്‍ ഇല്ല. സ്വയം വിമര്‍ശനവും ഇല്ല .വിമര്ശിക്കുന്നവന് പാര്‍ട്ടി വിരുദ്ധന്‍. പിന്നെ അവന്റെ ചാരം കണ്ടേ മാറൂ. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എയര്‍ കണ്ടീഷന്‍ മുറിയിലും ആഡംബരങ്ങളിലും ഉന്നത ബന്ധങ്ങളിലും മുഴുകി ജീവിക്കുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സമയമില്ല.
റെജി തങ്കപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: