താനൂര്‍(മലപ്പുറം): ഭാരതത്തിന്റെ ഭാവി ഹൈന്ദവസമൂഹത്തിന്റെ കൈകളിലാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. വിഎച്ച്പി സുവര്‍ണ്ണജയന്തിയുടെ ഭാഗമായി താനൂരില്‍ സംഘടിപ്പിച്ച ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വമെന്നാല്‍ മനുഷ്യത്വമാണ,് അതിനെ വര്‍ഗീയതയെന്ന് വിളിച്ചിട്ട് കാര്യമില്ല. ഹിന്ദുമതത്തിന് ജന്മദിനമില്ല അതുകൊണ്ടുതന്നെ മരണവും ഉണ്ടാകുകയില്ല. പക്ഷേ ഇന്ന് ഹിന്ദുവിന് മതസ്വാതന്ത്ര്യമില്ലായെന്നതാണ് സത്യം. മുസ്ലിം തീവ്രവാദികള്‍ക്ക് തീവ്രവാദ പ്രസംഗങ്ങള്‍ നടത്തുവാന്‍ അനുമതിയുള്ളപ്പോള്‍ ഹിന്ദുക്കള്‍ക്കു വേണ്ടി സംസാരിച്ച തൊഗാഡിയയെ നിരോധിച്ചിരിക്കുന്നു.ഇവിടെ സോഷ്യലിസവും മതേതരത്വവും ആര്‍ക്കുവേണ്ടിയാണ്. ശബരിമല അടക്കമുള്ള ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഓരോ ഹിന്ദുവും സമര്‍പ്പിക്കുന്ന നാണയത്തുട്ടുകളില്‍ അവന്റെ വിയര്‍പ്പും കണ്ണീരും അടങ്ങിയിട്ടുണ്ട്. അതാണ് രാഷ്ട്രീയക്കാര്‍ മോഷ്ടിക്കുന്നതും അഴിമതി നടത്തുന്നതും. ഗുരുക്കന്മാരും ക്ഷേത്രവും ആചാരങ്ങളും ഹിന്ദുക്കളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.
മറ്റ് മതങ്ങള്‍ക്ക് അവരുടെ ആരാധാനാലയങ്ങള്‍ ഭരിക്കാന്‍ അവകാശമുണ്ട് എന്നാല്‍ ഹിന്ദുക്കള്ക്ക്് മാത്രം അതിന് അവകാശമില്ല. ക്ഷേത്രം പടുത്തുയര്‍ത്താന്‍ ഹിന്ദുവിന് അറിയാമെങ്കില്‍ അത് ഭരിക്കാനും അറിയാം. ഹൈന്ദവസമൂഹം പ്രതീക്ഷയോടെ കാണുന്ന പ്രസ്ഥാനമാണ് വിഎച്ച്പി, എല്ലാവേദികളിലും കര്‍മ്മ സന്നദ്ധരായി പ്രവര്‍ത്തിക്കാന്‍ വിഎച്ച്പിക്ക് ആയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.വി.വാസു അദ്ധ്യക്ഷത വഹിച്ചു. താനൂര്‍ അമൃതാനന്ദമയി മഠാധിപതി സ്വാമിനി അതുല്യാമൃത ചൈതന്യ ദീപപ്രോജ്വലനം നടത്തി. സന്യാസി ശ്രേഷ്ഠന്മാര്, മറ്റ് സംസ്ഥാന നേതാക്കള്‍, ജാതി-സഘടന നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: