ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ മുന്നോടിയായി അദ്ദേഹം ഇന്നലെ പ്രമുഖരെ ക്ഷണിച്ചു തുടങ്ങി. പ്രധാനമന്ത്രിയേയും എല്ലാ കേന്ദ്രമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. 14ന് ദല്‍ഹി രാംലീല മൈതാനത്താണ് സത്യ്രപതിജ്ഞ.
ഇന്നലെ രാവിലെ കേജ്രിവാള് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. ഉച്ചയ്ക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയും വൈകിട്ട് ആറരയോടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും കണ്ടു.
ഇന്ന് രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കേജ്രിവാളിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ അദ്ദേഹം മോദിയെ ക്ഷണിക്കും. എന്നാല്‍ വളരെ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള പരിപാടികളുള്ളതിനാല്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇടയില്ല. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ ഒരു പരിപാടിയില്‍ പ്രധാനമന്ത്രിക്ക് പങ്കെടുക്കേണ്ടതുണ്ട്. വെങ്കയ്യ പറഞ്ഞു. ക്ഷണിച്ചിട്ടുണ്ടെങ്കിലും അഴിമതി വിരുദ്ധ പോരാട്ട നായകന് അണ്ണ ഹസാരെയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.
ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ എത്തുന്ന മോദി ശരദ് പവാറിന്റെ മണ്ഡലമായ ബാരാമതിയില്‍ കൃഷി വിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് പവാറും മോദിയും ഒരു വേദിയില്‍ എത്തുന്നത്. അതിനു ശേഷം മോദി കര്‍ഷക റാലിയില്‍ പങ്കെടുക്കും.വളരെ നേരത്തെ നിശ്ചയിച്ച പരിപാടികളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: