ആസൂത്രണ കമ്മീഷനു പകരം നിലവില്‍ വന്നിരിക്കുന്ന നിതി ആയോഗിന്റെ പ്രവര്‍ത്തനം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും നല്കുന്നു. നൈപുണ്യവികസനം, സ്വച്ഛ് ഭാരത് മുതലായവയും ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി 66 കേന്ദ്ര പദ്ധതികള്‍ പുനരവലോകനത്തിന് വിധേയമാകും. കാര്‍ഷികമേഖലയുടെ വികസനം, ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തുടങ്ങി ആസൂത്രണ കമ്മീഷന് നിര്‍വഹിച്ചിരുന്ന ചുമതലകള്‍ നിതി ആയോഗിന്റെ പരിധിയില്‍ വരും.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം നിരവധി ജനക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദഗ്ദ്ധ്യ വികസനത്തിന് സബ് ഗ്രൂപ്പുകള്‍ നിലവില്‍ വരും. നിതി ആയോഗിനുകീഴില്‍ വരുന്ന ”തിങ്ക് ടാങ്ക്” കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നയപരമായ കാര്യങ്ങളില്‍ ഉപദേശം നല്‍കുകയും മന്ദഗതിയില്‍ നീങ്ങുന്ന പദ്ധതികളുടെ വേഗത വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ധനപരമായി ബാധ്യതയുള്ള പദ്ധതികള്‍ ഗ്രാമീണതലത്തില്‍ നടപ്പാക്കുകയും അവയുടെ പുരോഗതി നിരീക്ഷണ വിധേയമാക്കുകയും ചെയ്യും.
ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കും.പക്ഷേ ബിജെപിയുടെ ഏത് ജനക്ഷേമപദ്ധതിയേയും വിമര്‍ശന മനോഭാവത്തോടെ വീക്ഷിക്കുന്ന കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന താല്‍പ്പര്യം പരിഗണിക്കപ്പെടില്ലെന്നും കേന്ദ്രവിഹിത സഹായത്തിന് വ്യക്തതയില്ലെന്നും ആരോപിച്ച് എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നു. ഭാവിയില്‍ നിതി ആയോഗിന്റെ യോഗ അറിയിപ്പ് മൂന്നാഴ്ച മുന്‍പ് ലഭിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്.
നിതി ആയോഗിന്റെ ലക്ഷ്യം ഭാരതത്തെ ആഗോള രംഗത്തെ നിര്ണായകശക്തിയാക്കുക എന്നതാണ്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന യുവശക്തിയുടെ പ്രോത്സാഹനവും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ദാരിദ്ര്യനിര്‍മാര്‍ജ്ജനം, തൊഴിലുറപ്പ്, അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, ലിംഗവിവേചനം, ജാതി, മതവിവേചനം തുടങ്ങിയവയ്ക്ക് അവസാനം കാണുക, ഗ്രാമങ്ങളെ സംയോജിപ്പിച്ചുള്ള വികസനം ലഭ്യമാക്കുക, 50 ദശലക്ഷം ചെറിയ തൊഴില്‍ദായകര്‍ക്ക് സഹായം നല്‍കുക മുതലായവയും ഇതില്‍പ്പെടുന്നു. ഇതോടെ പുതിയ തൊഴിലവസരങ്ങള്‍ ഉയരുകയും തൊഴില്‍രഹിതര്‍ എന്ന വിഭാഗം ഇല്ലാതാകുകയും ചെയ്യും. ഇത്ര ജനക്ഷേമ ലക്ഷ്യത്തോടെ ശാക്തീകരണവും സമത്വവും ലക്ഷ്യമിടുന്ന പദ്ധതികള്‍ ആസൂത്രണ കമ്മീഷന്റെ സ്ഥാനത്ത് നിലവില്‍ വന്നിരിക്കുന്ന ഫലപ്രദമായ പുതിയ സംവിധാനം ഒരുക്കുന്നു. എന്നുമാത്രമല്ല ഭാരതീയ രീതിയിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.
സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് റിസോഴ്സ് സെന്ററുകളും നല്ല ഭരണവും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനും സഹായകമാകും. ഇത് ഒരു ജനകീയ അജണ്ടയാണ് എന്നുമാത്രമല്ല, ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നു. സ്ത്രീശാക്തീകരണം മാത്രമല്ല, അവസരസമത്വവും സുതാര്യതയും ലക്ഷ്യമിടുന്നതിനോടൊപ്പം പാവപ്പെട്ടവരെ പദ്ധതികളുടെ ഗുണഭോക്താക്കളാക്കുകയും ചെയ്യുന്നു. നിശ്ചിതകാലത്തേക്ക് നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ മുന്നില്‍വച്ച് നിതി ആയോഗിന് കീഴില്‍ പ്രാദേശിക സമിതികള്‍ രൂപീകരിക്കാനും പ്രധാനമന്ത്രി ഉദ്ദേശിക്കുന്നു.
ഇതുവരെ ഒരു സര്‍ക്കാരിന്റേയും പരിഗണനയില്‍ വരാത്തതും അത്യന്താപേക്ഷിതവുമായ കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്. സ്കൂളുകളില്‍ ടോയ്ലറ്റ് നിര്‍മാണം ലക്ഷ്യമിടുന്ന നരേന്ദ്രമോദി ഇതിനായി എംപിമാരുടേയും എംഎല്‍എമാരുടേയും വികസനഫണ്ടിന്റെ ഒരുഭാഗം നീക്കിവയ്ക്കാനും ആഹ്വാനം ചെയ്യുന്നു. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോഗ്യരംഗത്ത് കേന്ദ്ര സഹായപദ്ധതി വേണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ മരുന്ന് തുടങ്ങിയവ വേണമെന്നും ആവശ്യപ്പെടുന്നു.
കപ്പല്‍ ഗതാഗതത്തിന് തടസ്സമായി നില്ക്കുന്ന ‘കബൊട്ടാഷ്’ നിയമം പത്തുകൊല്ലത്തേക്ക് മരവിപ്പിച്ച് ഷിപ്പിംഗ് മേഖല വികസിപ്പിക്കാന്‍ സഹായിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം യാഥാര്ത്ഥ്യബോധത്തോടെയല്ലെന്നുള്ള വിമര്‍ശനം ശക്തമാണ്. പഞ്ചായത്തീ രാജ് ശക്തിപ്പെടുത്താന്‍ നടപടികള്‍ വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
നിതി ആയോഗ് നല്ല ഒരു തുടക്കമാണ്. ബഹുമുഖ വികസനത്തിന് ഇത് സഹായകരമാകുമെന്ന് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിപോലും പറയുന്നു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാകട്ടെ നരേന്ദ്രമോദിയുടെ വിദേശ നയത്തെ പുകഴ്ത്തുകയുമാണ്. ബിജെപി ഭരണം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: