ചാലക്കുടി: ദിലീപിന്റെ ഡി-സിനിമ തിയേറ്റര്‍ സമുച്ചയത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ വിട്ടുമാറുന്നില്ല. തീയേറ്റര്‍ പണിതിരിക്കുന്നത് സര്‍ക്കാര്‍ വക ഭൂമിയിലാണോ എന്ന് അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
വിവാദം തുടരുന്നതിനിടയില്‍ കഴിഞ്ഞാഴ്ച റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ വിജിലന്‍സ് സംഘം ചാലക്കുടിയിലെത്തിയിരുന്നു. സംഘം കിഴക്കേ ചാലക്കുടി വില്ലേജ്, ചാലക്കുടി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെത്തി രേഖകള്‍ പരിശോധിക്കുകയും രേഖകളുടെ കോപ്പികള്‍ കൊണ്ട് പോവുകയും, തീയേറ്റര്‍ സമുച്ചയം സന്ദര്‍ശിക്കുകയും ചെയ്തു. 1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമെ ഈ ഭൂമി ഉപയോഗിക്കുവാന്‍ പാടുള്ളൂ എന്നു ഇത് കൈമാറാന്‍ പാടിലെന്നായിരുന്നു ദിലീപിനെതിരെ പരാതി കൊടുത്തിരുന്ന വക്കീല്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ ഈ ആരോപണം ദിലീപ് നിഷേധിച്ചിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ദിലീപിന്റെ വാദം.
എന്നാല്‍ ജില്ലാ കള്കടര്‍ ബി 4-46932/2013 നമ്പര്‍ ഉത്തരവിലാണ് കെട്ടിട സമുച്ചയം പുറമ്പോക്കിലല്ലെന്ന വിവരം രേഖപ്പെടുത്തിയിട്ടുള്ളത്. ആലുവ സ്വദേശി അഡ്വ.കെ.സി.സന്തോഷ് നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കളക്ടര്‍ സ്ഥലം പരിശോധന നടത്തി ഉത്തരവിറക്കിയത്. മുമ്പ് മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെട്ടതും ഇപ്പോള്‍ ചാലക്കുടി താലൂക്കില്പെട്ടതുമായ കി.ചാലക്കുടി വില്ലേജിലെ 690/1 സര്‍വ്വേ നമ്പറില്‍പെട്ട പുറമ്പോക്ക് ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി വസ്തുവഹകള്‍ക്ക് കരം ഒടുക്കി നല്‍കുകയും തെറ്റായി സര്‍വ്വേ പ്ലാന്‍ തയ്യാറാക്കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.സി.സന്തോഷ് ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, കി.ചാലക്കുടി വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: