തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് സര്‍ക്കാരിന്റെ മികവുറ്റ സേവനത്തിനുള്ള അവാര്‍ഡ് നല്കാന് ശുപാര്‍ശ. ഇടുക്കിയില്‍ വ്യാപകമായി കൈക്കൂലി വാങ്ങുകയും വസ്തുക്കളുടെ ഇനംമാറ്റം, വിസ്തീര്‍ണ്ണ വ്യത്യാസം നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇടുക്കി ജില്ലാ സര്‍വ്വേ സൂപ്രണ്ടിനാണ് രാഷ്ട്രീയ സ്വാധീനം മൂലം മികവുറ്റ സേവനത്തിനുള്ള സര്‍ക്കാര്‍ അവാര്‍ഡ് നല്‍കണമെന്ന് കാട്ടി ഇടുക്കി ജില്ലാകളക്ടര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇയാള്‍ നടത്തിയ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വ്വേ ഡയറക്ടര്‍ക്ക് നല്കിയ ഫയല്‍ മുക്കുകയും ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് സര്‍വ്വേ ഓഫീസില്‍ ഉദ്യോഗസ്ഥനായിരിക്കെ നിരവധി അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഇടുക്കി ജില്ലാ സര്‍വ്വെ സൂപ്രണ്ട്. മാങ്കുളം, മന്നാങ്കണം, രാജകുമാരി വില്ലേജുകളിലെ ഫയലുകളില്‍ കൃത്രിമം നടത്തി ഇയാള്‍ വന്‍തുക കൈക്കൂലി വാങ്ങിയിരുന്നു.
രാജകുമാരി വില്ലേജ്, മാങ്കുളം വില്ലേജ് എന്നിവിടങ്ങളില്‍ ഇയാള്‍ ഇടപെട്ട ഏഴ് ഫയലുകള്‍ പരിശോധിച്ചതില്‍ മാത്രം മൂന്നെണ്ണത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല, ഡെപ്യൂട്ടി ഡയറക്ടര്‍ പോലുമറിയാതെ വിവാദ ഉദ്യോഗസ്ഥന് മികവുറ്റ സേവനത്തിന് അവാര്‍ഡ് നല്കാന് കളക്ടറുടെ ഓഫീസ് ശുപാര്‍ശ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: