തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് നല്കിയ തുടര്റിപ്പോര്ട്ട് ലോകായുക്ത തള്ളി. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ലോകായുക്ത കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും പങ്കുണ്ടെന്നായിരുന്നു വിജിലന്‍സ് നല്കിയ പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നത്. 24 പേജുള്ള റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് പുറമെ, മുമ്പ് റവന്യൂ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്, മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന് എന്നിവരുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.
വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അനാവശ്യമാണെന്നും ഈ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി. കേസ് ഫയലില്‍ സ്വീകരിച്ചാല്‍ പിന്നെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആവശ്യമില്ല. വേണമെങ്കില്‍ കോടതി ആവശ്യപ്പെടും. അനാവശ്യമാണ് ഈ റിപ്പോര്‍ട്ടെന്നും ഇതിന് എഫ്.ഐ.ആറിന്റെ വിലപോലുമില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
എന്നാല്‍ മാദ്ധ്യമങ്ങളില്‍ വന്നതു പോലെ ആരുടെയും പേരുകള്‍ റിപ്പോര്‍ട്ടിലില്ല. മുദ്രവച്ച കവറില്‍ നല്കിയ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്ക് കിട്ടിയത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: