തായ്പെയ്: തായ്വാനില് വിമാനം നദിയിലേക്ക് വീണ് മരിച്ചവരുടെ എണ്ണം 31 ആയി. 53 യാത്രക്കാരും അഞ്ച് ജീവനക്കാരുമുള്‍പ്പടെ 58 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ 15 പേര് രക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ മൂന്ന് പേര് ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്. അതേസമയം പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു.
ഫ്രഞ്ച് നിര്‍മ്മിതമായ ട്രാന്‍സ്ഏഷ്യ എയര്‍വേസ് വിമാനം എടിആര്‍ -72 ആണ് ദ്വീപിന്റെ തലസ്ഥാനമായ തായ്പെയ് സിറ്റിയിലുള്ള കീലങ് നദിക്കു മുകളില്‍വച്ച് തകര്‍ന്ന് വീണത്.
ബുധനാഴ്ച രാവിലെ 10.45ന് സോങ്ഷാന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് പത്ത് മിനിറ്റിനകം നിയന്ത്രണം നഷ്ടപ്പെട്ട് നദിയില്‍ പതിക്കുകയായിരുന്നു. നദിയില്‍ പതിക്കുന്നതിനു മുന്‍പ് വിമാനം വളരെ താഴ്ന്നു ചരിഞ്ഞു പറക്കുന്നതും മേല്‍പ്പാലം രീതിയില്‍ നിര്‍മിച്ച റോഡിലും ഒരു വാഹനത്തിലും വിമാനത്തിന്റെ ചിറക് തട്ടുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റോഡിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. തകര്‍ന്ന വിമാനത്തില്‍ ചൈനയില്‍ നിന്നുള്ള 31 വിനോദസഞ്ചാരികളുണ്ടായിരുന്നു. വിമാനം റോഡില്‍ ഇടിച്ചപ്പോള്‍ ഒരു കാറും തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: