കൊച്ചി: കൊക്കെയ്നുമായി പിടിയിലായ യുവനടന് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളെയും ഈ മാസം പത്ത് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.
ഒന്നാം പ്രതി കോഴിക്കോട് മാങ്കാവ് സ്വദേശിയും എറണാകുളം മറൈന്‍ ഡ്രൈവിലെ സ്വകാര്യ ഫ്ളാറ്റില്‍ താമസക്കാരിയുമായ രേഷ്മ (26), രണ്ടാം പ്രതി ബംഗ്ളൂര്, പാളയം സ്വദേശിയും കലൂര്‍-കടവന്ത്ര റോഡില്‍ താമസിക്കുന്ന ബ്ളസി സില്‍വസ്റ്റര്‍ (22), മൂന്നാം പ്രതി തൃശൂര്‍ മുണ്ടൂര്‍ ചെറുവാതൂര് വീട്ടില്‍ ഷൈന്‍ ടോം ചാക്കോ (31), നാലാം പ്രതി കൊല്ലം കരുനാഗപ്പളളി എസ്.വി.എം പോസ്റ്റില്‍ തണ്ടാലത്ത് വീട്ടില്‍ ടിന്‍സി ബാബു (25), അഞ്ചാം പ്രതി കോട്ടയം കാഞ്ഞിരപ്പളളി കുറ്റിക്കാട്ടില്‍ സ്നേഹ ബാബു (25) എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ജനുവരി 31നാണ് ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ഫ്ളാറ്റില്‍ നിന്നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.
അറസ്റ്റിലായവരെല്ലാം തന്നെ ലഹരി മരുന്നിന്റെ കാരിയര്‍മാര്‍ മാത്രമാണ്. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 31നാണ് ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: