തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് അപകടത്തില്‍പെട്ട ചരക്കു കപ്പല്‍ തീരത്തെത്തിച്ചു. കപ്പലിലെ 11 ജീവനക്കാരും സുരക്ഷിതരാണ്. കനത്ത തിരയായതിനാല്‍ കപ്പല്‍ തീരത്തടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പലിന്റെ ചോര്‍ച്ച പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. പൂവാറിന് 13 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നങ്കുരമിട്ട കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി മറ്റൊരു കപ്പല്‍ സ്ഥലത്തെത്തിച്ച് അപകടത്തില്‍പ്പെട്ട കപ്പല്‍ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പോലീസും ചേര്‍ന്നാണു കപ്പല്‍ കരയ്ക്കെത്തിച്ചത്. കപ്പല്‍ പകുതിയോളം മുങ്ങിയിരുന്നു.
ബുധനാഴ്ച രാത്രി എട്ടരയോടെ വിഴിഞ്ഞം തുറമുഖത്തു നിന്നു മാലിയിലേക്കു ചരക്കുമായി പോയ എംവി മന്നത്ത് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കോവളത്തു നിന്നും ഏഴു നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ എത്തിയതോടെയാണു കപ്പലിന്റെ അടിത്തട്ടില്‍ വെള്ളം നിറയുന്നതു ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വെള്ളം കയറുന്നത് തടയാനുള്ള ശ്രമം വിഫലമായതോടെ കപ്പല്‍ വിഴിഞ്ഞത്തേക്കു തിരിച്ചുവിട്ടു. എന്നാല്‍ വെള്ളം ഇരച്ചുകയറിയതോടെ കപ്പല്‍ പകുതി മുങ്ങുകയായിരുന്നു. അപകടം മനസിലാക്കിയ ജീവനക്കാര്‍ പുലര്‍ച്ചെ രണ്ടരയോടെ രക്ഷയ്ക്കായി വിഴിഞ്ഞത്തെ സേനാ വിഭാഗത്തിനു സന്ദേശമയച്ചു.
കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും രക്ഷാപ്രവര്‍ത്തനം തുടരുന്നു. രണ്ടു മാലിദ്വീപുകാരും ഒന്‍പത് ഇന്ത്യക്കാരുമടക്കം പതിനൊന്നു ജീവനക്കാരാണ് കപ്പലിലുള്ളത്. മലയാളികള്‍ ഉണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇവരെല്ലാവരും തന്നെ സുരക്ഷിതരാണ്. അതേസമയം, കപ്പലിന്റെ ഭാരം കുറയ്ക്കുന്നതിനായി കുറച്ച് ചരക്ക് കടലില്‍ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമായി ശേഖരിക്കുന്ന പച്ചക്കറികള്‍ ആഴ്ചയിലൊരിക്കല്‍ മാലിയിലേക്കു കൊണ്ടുപോകുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: